കോര്‍പ്പറേഷന്‍ പിരിച്ചുവിടാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണം; കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതി

മഴക്കെടുതിയില്‍ കൊച്ചി കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Update: 2019-10-22 05:28 GMT
Advertising

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെളളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നഗരസഭയുടെ പ്രവർത്തനം ഫലപ്രദമല്ലെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്നും കോടതി ചോദിച്ചു. അതേസമയം, വെളളക്കെട്ട് പരിഹരിക്കാന്‍ നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കൊച്ചി മേയര്‍ പ്രതികരിച്ചു.

Full View

പേരണ്ടൂർ കനാൽ ശുചീകരണം സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കൊച്ചിയെ സിംഗപുരാക്കേണ്ട, കൊച്ചി തന്നെ ആക്കിയാൽ മതി. ദരിദ്ര ജനങ്ങൾ വെള്ളക്കെട്ടിലാണ്. നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പേരണ്ടൂര്‍ കനാലിന്റെ ശോചനീയാവസ്ഥയാണ് നഗരത്തിലെ വെളളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പ്രളയത്തെക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാൻ ആരുമില്ലേയെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ നേരത്തെയും കോര്‍പറേഷനെ കോടതി വിമര്‍ശിച്ചിരുന്നു. കേസിൽ അഡ്വ. ജനറൽ ഹാജരായി നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം വെളളക്കെട്ട് പരിഹരിക്കാന്‍ നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും കൊച്ചി മേയര്‍ പ്രതികരിച്ചു.

Full View

പ്രതിസന്ധിഘട്ടത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാതെ ജില്ലാഭരണകൂടവും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കൊച്ചി മേയര്‍ പറഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയിലുണ്ടായ വെളളക്കെട്ട് പരിഹരിക്കാന്‍‌ അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്നും മേയര്‍ വ്യക്തമാക്കി.

Full View
Tags:    

Similar News