ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനകത്ത് രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറില്‍ ക്ഷേത്രത്തിനകത്ത് രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷണ ശ്രമം തടഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. രാജു എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
സന്യാസിമാരായ രംഗിദാസ്, സേവാദാസ് എന്നിവരെയാണ് ബുലന്ദ്ഷഹറിലെ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ക്ഷേത്രവസ്തുക്കള്‍ മോഷ്ടിക്കുന്നത് ചോദ്യംചെയ്തതാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ ആദ്യ ആഴ്ചകളിൽ ഉത്തർപ്രദേശിൽ നിരവധി പേർ കൊല്ലപ്പെട്ടു. പച്ചൗരി കുടുംബത്തിലെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവർക്കെല്ലാം എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ലെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.