'രാജ്യം എങ്ങനെ പരാജയപ്പെ ട്ടു? പ്രധാനമന്ത്രി മറുപടി പറയണം..! ' പി.ചിദംബരം
കോവിഡിനെ നിയന്ത്രിക്കാനായി ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യയാണെന്നായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതില്‍ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോവിഡിനെ നിയന്ത്രിക്കാനായി ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും നേട്ടം കൈവരിക്കാനാകാതെ പോയ ഏക രാജ്യം ഇന്ത്യയാണെന്നായിരുന്നു ചിദംബരത്തിന്‍റെ വിമര്‍ശനം. സെപ്റ്റംബര്‍ അവസാനത്തോടെ കോവിഡ് കേസുകൾ 65 ലക്ഷമാകുമെന്നും ട്വീറ്റിലൂടെ ചിദംബരം പറഞ്ഞു.
The only country that is not reaping the benefit of the lockdown strategy appears to be India
— P. Chidambaram (@PChidambaram_IN) September 5, 2020
PM Modi who promised that we will defeat coronavirus in 21 days must explain why India failed when other countries seem to have succeeded
21 ദിവസത്തിനുള്ളിൽ കോവിഡിനെ തുരത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മറ്റ് രാജ്യങ്ങൾ കോവിഡിനെ മറികടന്നതെങ്ങനെയെന്ന് നോക്കികാണണം. ഇന്ത്യ എങ്ങനെയാണ് പരാജയപ്പെട്ടത് എന്നതിന്‍റെ കാരണം വിശദീകരിക്കാനുള്ള ബാധ്യതയും മോദിക്കാണ്, ചിദംബരം പറഞ്ഞു. ലോക്ഡൌൺ പ്രഖ്യാപിച്ചിട്ടും നേട്ടം ഉണ്ടാകാതെ പോയ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
'കോവിഡ് രോഗികളുടെ എണ്ണം സെപ്റ്റംബർ 30ഓടെ 55 ലക്ഷത്തിൽ എത്തുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് തെറ്റുപറ്റി. സെപ്റ്റംബർ 20ഓടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഈ സംഖ്യ മറികടക്കും. സെപ്റ്റംബർ അവസാനത്തോടെ കോവിഡ് ബാധിതര്‍ 65 ലക്ഷത്തിലെത്തും' ചിദംബരം ട്വീറ്റ് ചെയ്തു.