സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു
ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു
Update: 2021-04-25 02:22 GMT
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് ഗുഡ്ഗാവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെ ഇന്നു പുലർച്ചെയാണ് അന്ത്യം. കോവിഡ് ബാധിതനായിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
1958 മെയ് അഞ്ചിന് കർണാടകയിലാണ് ജനനം. 1980ൽ അഭിഭാഷകനായി എൺറോൾ ചെയ്തു. 2016 സെപ്റ്റംബറിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്തത്. 2017 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.