Quantcast

'വിചിത്രമായ ക്യാപ്റ്റന്‍സി'; ഋഷഭ് പന്തിന്‍റെ ആ തീരുമാനം തന്നെ ഞെട്ടിച്ചെന്ന് മൈക്കല്‍ വോണ്‍

മികച്ച ഫോമിലുള്ള കുല്‍ദീപ് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നിട്ടും അവസാന ഓവര്‍ എറിയാന്‍ മുസ്തഫിസുറിനെയാണ് പന്ത് തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Published:

    29 April 2022 6:10 AM GMT

വിചിത്രമായ ക്യാപ്റ്റന്‍സി; ഋഷഭ് പന്തിന്‍റെ ആ തീരുമാനം തന്നെ ഞെട്ടിച്ചെന്ന് മൈക്കല്‍ വോണ്‍
X

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിന്‍റെ കഴിഞ്ഞ മത്സരത്തിലെ തീരുമാനം തന്നെ ഞെട്ടിച്ചതായി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കല്‍ വോണ്‍. കൊല്‍ക്കത്തക്കെതിരായ മത്സരം ഡല്‍ഹി നാല് വിക്കറ്റിന് ജയിച്ചിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റെടുത്ത ഡല്‍ഹി ബൌളര്‍ കുല്‍ദീപ് യാദവിന് ഒരോവര്‍ കൂടി ബാക്കിയുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം കൊടുക്കാതിരുന്നതാണ് വോണിനെ ആശ്ചര്യപ്പെടുത്തിയത്. മികച്ച ഫോമിലുള്ള കുല്‍ദീപ് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നിട്ടും അവസാന ഓവര്‍ എറിയാന്‍ മുസ്തഫിസുറിനെയാണ് പന്ത് തെരഞ്ഞെടുത്തത്. ഈ പശ്ചാത്തലത്തിലായിരുന്നു മൈക്കല്‍ വോണിന്‍റെ ട്വീറ്റ്.

വിചിത്രമായ ക്യാപ്റ്റന്‍സി... മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന് അയാളുടെ ക്വോട്ട പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല... വോണ്‍ ട്വീറ്റ് ചെയ്തു.

മത്സര ശേഷം ഇതേക്കുറിച്ച് ഡല്‍ഹി നായകന്‍ പന്ത് പറഞ്ഞതിങ്ങനെ...

അവസാന ഓവര്‍ കുൽദീപിന് നൽകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പന്തില്‍ ഈര്‍പ്പം കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് സീമറെക്കൊണ്ട് പന്തെറിയിക്കാമെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു...

വോണിന് പകരക്കാരനായി അവസാന ഓവര്‍ എറിയാനെത്തിയ മുസ്തഫിസുര്‍ പക്ഷേ കിട്ടിയ അവസരം മുതലാക്കി. മികച്ച ഫോമിലുള്ള നിതീഷ് റാണയുടേതുള്‍പ്പടെ മൂന്ന് വിക്കറ്റുകളാണ് അവസാന ഓവറില്‍ മുസ്തഫിസുര്‍ വീഴ്ത്തിയത്.

ജയസാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഡല്‍‌ഹി നാല് വിക്കറ്റിനാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. ചെറിയ സ്കോറിന് കൊല്‍ക്കത്തയെ ഒതുക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ ബാറ്റിങിനിറങ്ങിയ ഡല്‍ഹിയെ അതേ നാണയത്തില്‍ വിറപ്പിച്ച ശേഷമാണ് അയ്യരും കൂട്ടരും കീഴടങ്ങിയത്.

147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് ഇന്നിങ്സിന്‍റെ ആദ്യ പന്തില്‍ തന്നെ അവരുടെ ഓപ്പണറെ നഷ്ടമായി. പൃഥ്വി ഷായെ റിട്ടേണ്‍ ക്യാച്ചിലൂടെ ഉമേഷ് യാദവാണ് പിടികൂടിയത്. പിന്നാലെ രണ്ടാം ഓവറിലും വിക്കറ്റ് വീണു. 13 റണ്‍സോടെ മിച്ചല്‍ മാര്‍ഷാണ് കൂടാരം കയറിയത്. പിന്നീട് ശ്രദ്ധിച്ച് ബാറ്റ് വീശിയ ഡല്‍ഹി വിക്കറ്റുപോകാതെ 80 റണ്‍സ് വരെയെത്തി. അപ്പോഴേക്കും വിജയപ്രതീക്ഷയിലെത്തിക്കഴിഞ്ഞിരുന്നു ഡല്‍ഹി. എന്നാല്‍ വാര്‍ണറെ വിക്കറ്റാക്കി ഉമേഷ് യാദവ് വീണ്ടും കൊല്‍ക്കത്ത് ബ്രേക് ത്രൂ നല്‍കുന്നു. 26 പന്തില്‍ 42 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റുവീശവേയാണ് വാര്‍ണര്‍ മടങ്ങിയത്. മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൊല്‍ക്കത്തക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. ലളിത് യാദവും ക്യാപ്റ്റന്‍ ഋഷഭ് പന്തുമാണ് തുടരെ പുറത്തായത്. കൊല്‍ക്കത്ത 84 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകരുന്ന കാഴ്ച.

പിന്നീടൊത്തുചേര്‍ന്ന പവലും അക്സര്‍ പട്ടേലും ചേര്‍ന്ന് ടീമിനെ രക്ഷിക്കുമെന്ന് തോന്നിയെങ്കിലും പകുതി വഴിയില്‍ അക്സര്‍ വീണു. എന്നാല്‍ കൂടുതല്‍ നഷ്ടം വരുത്താതെ പവല്‍ ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. 16 പന്തില്‍ 33 റണ്‍സെടുത്ത പവലാണ് ടീമിന്‍റെ വിജയശില്‍പി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ഡല്‍ഹിക്കെതിരെ ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു.

നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായാത്.ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത പന്തിന്‍റെ തീരുമനാനം ശരിയായിരുന്നെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഡല്‍ഹി ബൌളര്‍മാര്‍ കാഴ്ചവെച്ചത്. ഒട്ടും സുഖകരമായിരുന്നില്ല കൊല്‍ക്കത്തയുടെ തുടക്കം. കളിയുടെ ആദ്യ ഓവറുകളി‍ല്‍ തന്നെ കൊല്‍ക്കത്തക്ക് പ്രഹരമേറ്റു. രണ്ടാം ഓവറില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അവര്‍ക്ക് നഷ്ട്പ്പെട്ടു. സ്കോര്‍കാര്‍ഡില്‍ 22 റണ്‍സെത്തിയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. ആറ് റണ്‍സെടുത്ത വെങ്കടേഷ് അയ്യരും മടങ്ങിയതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. എട്ടാം ഓവറില്‍ കുല്‍ദീപ് യാദവ് കൊല്‍ക്കത്തക്ക് കൂടുതല്‍ നാശം വിതച്ചു. തുടരെ രണ്ടു വിക്കറ്റുകളാണ് കുല്‍ദീപ് ആ ഓവറില്‍ വീഴ്ത്തിയത്.


TAGS :

Next Story