Quantcast

സിനിമയെന്തന്നറിയാത്ത ഒരു പൊലീസുകാരന്റെയടുത്ത് ചാന്‍സ് തേടി പോകേണ്ട ഗതികേട് തനിക്കില്ലെന്ന് ഗൌരവ് മേനോന്‍

MediaOne Logo

Jaisy

  • Published:

    17 May 2018 10:37 PM IST

സിനിമയെന്തന്നറിയാത്ത ഒരു പൊലീസുകാരന്റെയടുത്ത് ചാന്‍സ് തേടി പോകേണ്ട ഗതികേട് തനിക്കില്ലെന്ന് ഗൌരവ് മേനോന്‍
X

സിനിമയെന്തന്നറിയാത്ത ഒരു പൊലീസുകാരന്റെയടുത്ത് ചാന്‍സ് തേടി പോകേണ്ട ഗതികേട് തനിക്കില്ലെന്ന് ഗൌരവ് മേനോന്‍

ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ് നിര്‍മാതാവ് അഭിജിത്ത് അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കോലുമിട്ടായിയുടെ സംവിധായകന്‍ അരുണ്‍ വിശ്വത്തിന് മറുപടിയുമായി ബാലതാരം ഗൌരവ് മേനോന്‍ രംഗത്ത്. സിനിമയെന്തെന്നറിയാത്ത ഒരു പോലീസുകാരന്റെ അടുത്ത് ചാൻസു തേടി പോകേണ്ട ഗതികേട് തനിക്കില്ലെന്ന് ഗൌരവ് ഫേസ്ബുക്കില്‍ കുറിച്ചു. കോലുമിട്ടായിയില്‍ അഭിനയിച്ചതിന് തനിക്ക് ഇതുവരെ പ്രതിഫലം തന്നില്ല എന്ന് പറഞ്ഞ് ഗൌരവ് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുന്‍ധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നുമാണ് നിര്‍മാതാവ് അഭിജിത്ത് അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയൊണ് ഗൌരവ് മറുപടിയുമായി രംഗത്ത് വന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുഹൃത്തുക്കളെ ;
ഞാൻ ഗൗരവ് മേനോൻ
എന്റെ പേര് പരാമർശിച്ച് കൊണ്ട് ശ്രീ: അരുൺ വിശ്വംവും, അഭിജിത്ത് അശോകനും പത്രസമ്മേളനം നടത്തിയിരുന്നു.

ഞാൻ 12 വയസുള്ള സാധാരണ കുട്ടിയാണ്. എനിക്ക് ചതിക്കുഴികൾ അറിയില്ല. തൃപ്പൂണിത്തുറ സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ഒരിക്കൽ എന്ന സമീപിച്ച് അദ്ദേഹത്തിന് സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിൽ കഴിയവെയാണ് അദ്ദേഹം എന്നെ സമീപിച്ചത്. ഇദ്ദേഹം പോലീസ് സേനയിലെ യൂണിയൻ നേതാവാണെന്നും കുട്ടികളുടെ ചിത്രമാണ് ഗൗരവ് മേനോൻ ഉണ്ടെന്നറിഞ്ഞാൽ മറ്റുള്ളവരെ പങ്കെടുപ്പിക്കാൻ എളുപ്പമാണ് എന്നെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാക്കിക്കുള്ളിലും കലാകാരൻമാർ ഉണ്ടല്ലോ എന് ഞാൻ ആശ്വസിച്ചു.ഗൗരവ് മോനോന് 5 ലക്ഷം പ്രതിഫലം നൽകാo മറ്റുള്ളവരെ സൗജന്യമായാണ് സമീപിക്കുന്നത് പക്ഷേ ഗൗരവ് മേനോൻ സൗജന്യമാണ് അഭിനയിക്കുന്നതെന്ന് ബോധ്യ പ്പെടുത്താൻ ഒരു രേഖ തന്നാൽ വളരെ ഉപകാരമാകും ഈ പ്രൊജക്റ്റ്നമുക്ക് പൂർത്തിയാക്കാനും കഴിയും എന്റെ പക്കൽ കുറച്ച് പൈസയേ ഉള്ളുവെന്നും പറഞ്ഞു. നടക്കുമെന്ന് തോന്നിയ ഞാൻ അതിന് സമ്മതിച്ചു. ഇതാണ് എനിക്ക് പറ്റിയ കെണി ഇത് ചതിയായിരുന്നു. അദ്ദേഹം എനിക്ക് പ്രതിഫലം തന്നില്ല ഞാൻ ഒപ്പിട്ടു കൊടുത്ത രേഖ തന്നെ എനിക്ക് എതിരായി ഉയർത്തിക്കാണിച്ചു ഇപ്പോൾ ഞാൻ മനസ്സിലാക്കി ഞാൻ ശരിക്കും ചതിക്കപ്പെട്ടുവെന്ന്, നിലവിൽ ചിത്രങ്ങൾ ഉണ്ടായിരുന്ന എനിക്ക് അതു വരെ സിനിമയെന്തെന്നറിയാത്ത ഒരു പോലീസുകാരന്റെ അടുത്ത് ചാൻസു തേടി പോകേണ്ട ഗതികേടുണ്ടോ ' 30 ഓളം സിനിമയിൽ അഭിനയിച്ച എനിക്ക് ഇത്തരം ഒരു ചതി ആദ്യമാണ്. എനിക്ക് പറ്റിയ ഒരു കൈപ്പിഴയ്ക്ക് ഇത്രയേറെ ഞാൻ മനപ്രയസം അനുഭവിക്കേണ്ടതുണ്ടോ. എന്റെ മാതാപിതാക്കൾക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അവരെ അപമാനിക്കുന്നതെന്തിനാ...ഈ ചതിക്ക് അവരോട് കാലം പൊറുക്കട്ടെ.

TAGS :

Next Story