Quantcast

നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനാക്കിയില്ലേ, എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? മൗനം വെടിഞ്ഞ് ആര്യന്‍ ഖാന്‍

ഞാൻ മയക്കുമരുന്ന് കടത്തിന് പണം നൽകുന്നു എന്നൊക്കെ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-11 06:23:54.0

Published:

11 Jun 2022 6:17 AM GMT

നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനാക്കിയില്ലേ, എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? മൗനം വെടിഞ്ഞ് ആര്യന്‍ ഖാന്‍
X

ഡല്‍ഹി: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ എന്‍.സി.ബി കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് ചെയ്ത് 25 ദിവസത്ത ജയില്‍വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. കേസില്‍ കഴിഞ്ഞ മാസം ആര്യന്‍ ഖാനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എന്‍സിബി ഡെപ്യൂട്ടി ഡയറ്കടര്‍ ജനറല്‍ സഞ്ജയ് സിംഗ്. കേസന്വേഷണത്തിനിടെ ആര്യന്‍ തന്നോട് മനസ് തുറന്നുവെന്നും എന്തിനാണ് തന്നെ ജയിലില്‍ അടച്ചതെന്ന് ചോദിച്ചെന്നും സഞ്ജയ് വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

''നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്തിന് പണം നൽകുന്നു എന്നൊക്കെ പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമല്ലേ? അവർ എന്‍റെ പക്കൽ മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല. എന്നിട്ടും ആ വ്യക്തി എന്നെ അറസ്റ്റ് ചെയ്തു. സർ, നിങ്ങൾ എന്നോട് വലിയ തെറ്റ് ചെയ്യുകയും എന്‍റെ പ്രശസ്തി നശിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് എനിക്ക് ഇത്രയും ആഴ്ചകൾ ജയിലിൽ കിടക്കേണ്ടി വന്നത്? ഞാൻ ശരിക്കും അതിന് അർഹനാണോ?' – ആര്യൻ ചോദിച്ചു.

ആര്യന്‍റെ പിതാവ് ഷാരൂഖ് ഖാനും തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അന്വേഷണത്തിൽ സഞ്ജയ് സിംഗ് മനസിലാക്കി. മറ്റ് പ്രതികളുടെ മാതാപിതാക്കളെ സഞ്ജയ് കണ്ടിരുന്നതിനാൽ, ഷാരൂഖിനെയും കാണാമെന്ന് സമ്മതിച്ചു. ഷാരൂഖും സഞ്ജയും കണ്ടുമുട്ടിയപ്പോൾ, മകന്‍റെ മാനസികവും വൈകാരികവുമായ അവസ്ഥയെക്കുറിച്ച് ഷാരൂഖ് ആശങ്കപ്പെട്ടു. ആര്യൻ നന്നായി ഉറങ്ങുന്നില്ലെന്ന് സഞ്ജയ് ഷാരൂഖിനെ അറിയിച്ചു.

തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും തന്നെ അധിക്ഷേപിക്കാനാണ് മകനെ കുടുക്കിയതെന്ന് ഷാരുഖ് പറഞ്ഞു. 'ഞങ്ങളെ വലിയ കുറ്റവാളികളായും രാക്ഷസന്‍മാരായും ചിത്രീകരിച്ചിരിക്കുന്നു. അവർ സമൂഹത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. മാത്രമല്ല എല്ലാ ദിവസവും ജോലി ചെയ്യുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. കണ്ണീരോടെയാണ് ഷാരൂഖ് ഖാൻ എന്നോട് സംസാരിച്ചത്', സഞ്ജയ് പറഞ്ഞു.

TAGS :

Next Story