Quantcast

"അയാൾ സഭയുടെ കുട്ടിയാണ്"; തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിത്വത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

സ്ഥാനാർഥി നിർണയത്തിൽ മതങ്ങളിലേക്ക് പടരുമെന്നും പ്രസംഗത്തിൽ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങുമെന്നും ഹരീഷ് പേരടി പരിഹസിച്ചു

MediaOne Logo

ijas

  • Updated:

    2022-05-06 05:33:57.0

Published:

6 May 2022 5:25 AM GMT

അയാൾ സഭയുടെ കുട്ടിയാണ്; തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിത്വത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി
X

തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിത്വത്തെ വിമര്‍ശിച്ചും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ പിന്തുണച്ചും ചലച്ചിത്ര താരം ഹരീഷ് പേരടി. എല്‍.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ് സഭയുടെ കുട്ടിയാണെന്ന് ഹരീഷ് പേരടി വിമര്‍ശിച്ചു. സ്ഥാനാർഥി നിർണയത്തിൽ മതങ്ങളിലേക്ക് പടരുമെന്നും പ്രസംഗത്തിൽ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങുമെന്നും ഹരീഷ് പേരടി പരിഹസിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്‍റെ ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

തൃക്കാക്കരയിൽ എല്‍.ഡി.എഫ് മതത്തെ എങ്ങനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗീയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ സഭയുടെ തീരുമാനങ്ങൾക്കു മുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടിയോടുള്ള സ്നേഹം കൊണ്ട് ഉമ യു.ഡി.എഫിന്‍റെ സ്ഥാനാർഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസിൽ പി.ടി തോമസ് ഇല്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും നമുക്ക് അറിയാനുള്ളത് കുറുക്കന്‍റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അയാൾ സഭയുടെ കുട്ടിയാണ്. സ്ഥാനാർഥി നിർണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും. പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും. തൃക്കാക്കരയിൽ എല്‍.ഡി.എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ. സഭയുടെ തീരുമാനങ്ങൾക്കു മുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു. എന്തിനേറെ..നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല. നമുക്ക് അറിയാനുള്ളത് ഇത്രമാത്രം. കുറുക്കന്‍റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം.

TAGS :

Next Story