Quantcast

രണ്ട് ഇന്ത്യന്‍ മന്ത്രിമാര്‍ യുഎഇ സന്ദര്‍ശിക്കുന്നു

MediaOne Logo

Jaisy

  • Published:

    7 Jun 2017 3:53 AM GMT

രണ്ട് ഇന്ത്യന്‍ മന്ത്രിമാര്‍ യുഎഇ സന്ദര്‍ശിക്കുന്നു
X

രണ്ട് ഇന്ത്യന്‍ മന്ത്രിമാര്‍ യുഎഇ സന്ദര്‍ശിക്കുന്നു

ഒക്ടോബര്‍ 18 മുതല്‍ 20 വരെ ദുബൈയിലാണ് ചര്‍ച്ച നടക്കുക

യുഎഇയുമായി രാഷ്ട്രീയ-വാണിജ്യ ചര്‍ച്ചകള്‍ ലക്ഷ്യമിട്ട് രണ്ട് ഇന്ത്യന്‍ മന്ത്രിമാര്‍ യുഎഇ സന്ദര്‍ശിക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്കായി എത്തുന്നത്. ഒക്ടോബര്‍ 18 മുതല്‍ 20 വരെ ദുബൈയിലാണ് ചര്‍ച്ച നടക്കുക.

ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ശേഷം നടക്കുന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിത്. യുഎഇയുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പുറമെ രാജ്യത്തെ പ്രമുഖ വാണിജ്യ പ്രമുഖരും ചര്‍ച്ചയില്‍ സംബന്ധിക്കും.

ഒക്ടോബര്‍ 19 മുതല്‍ 20 വരെ നടക്കുന്ന യുഎഇ-ഇന്ത്യ ഇക്കോണമി ഫോറത്തിലും മന്ത്രിമാര്‍ പങ്കടെുക്കും. നിതിന്‍ ഗഡ്കരി ഫോറം ഉദ്ഘാടനം ചെയ്യം. എം.ജെ. അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തും. രണ്ടാമത് യുഎഇ-ഇന്ത്യ ഇക്കോണമി ഫോറമാണിത്. ആദ്യ ഫോറം 2015ല്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യുഎഇ സാമ്പത്തിക മന്ത്രാലയം, യുഎഇ അന്താരാഷ്ട്ര നിക്ഷേപക സമിതി, യുഎഇ ചേംബര്‍ ഓഫ് കോമേഴ്സ്, ഇന്‍വെസ്റ്റ് ഇന്ത്യ ആന്‍ഡ് അബൂദബി ഗ്ളോബല്‍ മാര്‍ക്കറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫേറാം സംഘടിപ്പിക്കുന്നത്.

ദേശീയ നിക്ഷേപ-അടിസ്ഥാന വികസന ഫണ്ടായി 502,500 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. ഇന്ത്യയെ തങ്ങളുടെ സ്വാഭാവിക പങ്കാളിയായാണ് യു.എ.ഇ കാണുന്നത്.

യുഎഇയുമായി കുറച്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭീകരവിരുദ്ധ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്താന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ യുഎഇ രാഷ്ട്രീയ നേതൃത്വത്തോട് ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് കരുതുന്നു. കശ്മീര്‍ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുഎഇ ശക്തമായി രംഗത്ത് വന്നിരുന്നു.

TAGS :

Next Story