Quantcast

മൊബൈല്‍ മേഖലയിലെ സമ്പൂര്‍ണ സൌദിവത്ക്കരണത്തില്‍ ഇളവ്

MediaOne Logo

admin

  • Published:

    23 May 2018 8:29 AM GMT

മൊബൈല്‍ മേഖലയിലെ സമ്പൂര്‍ണ സൌദിവത്ക്കരണത്തില്‍ ഇളവ്
X

മൊബൈല്‍ മേഖലയിലെ സമ്പൂര്‍ണ സൌദിവത്ക്കരണത്തില്‍ ഇളവ്

സ്വകാര്യ മേഖലയിലെ ഊര്‍ജ്ജിത സ്വദേശിവത്കരണത്തിന് സൌദി തൊഴില്‍  മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ പരിഷ്കരണം വരുത്തുന്നു.

സ്വകാര്യ മേഖലയിലെ ഊര്‍ജ്ജിത സ്വദേശിവത്കരണത്തിന് സൌദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ പരിഷ്കരണം വരുത്തുന്നു. ചില മേഖലകളിലെ സ്വദേശിവത്കരണം പുനര്‍നിര്‍ണയിക്കാനും മന്ത്രാലയം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 94 ശതമാനമായി കുറക്കും.

മൊബൈല്‍ വില്‍പ്പന മേഖലയില്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ സ്വദേശി വത്കരണം നടപ്പാക്കിയ ശേഷമാണ് ഇപ്പോള്‍ ഇളവ് നല്‍കുന്നത്. മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണികള്‍ എന്നീ കടകളില്‍ 94 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയാല്‍ സ്ഥാപനം താഴ്ന്ന പച്ചയിലും 96 ശതമാനമായാല്‍ ഇടത്തരം പച്ചയിലുമാവും. ഉയര്‍ന്ന പച്ചയിലത്തൊന്‍ 98 ശതമാനം സ്വദേശികളുണ്ടാവണം. 92 ശതമാനം സ്വദേശികളായാല്‍ സ്ഥാപനം നിതാഖാത്ത് വ്യവസ്ഥയില്‍ മഞ്ഞ ഗണത്തിലും 90 ശതമാനമായാല്‍ ചുവപ്പ് ഗണത്തിലുമായിരിക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു.

പുതിയ തീരുമാനം വന്‍കിട കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക. താഴ്ന്ന പച്ച ഗണത്തില്‍ പെടാന്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത് സ്വദേശി ജീവനക്കാര്‍ക്ക് ഒരു വിദേശിയെ മാത്രമേ നിയമിക്കാന്‍ സാധിക്കൂ. അതിനാല്‍ ചെറുകിട കമ്പനികള്‍ക്ക് ഇതിന്‍റെ ഗുണഫലം ലഭിക്കില്ല. രണ്ടായിരത്തി പതിനാറ് സെപ്തംബര്‍ മുതലാണ് മൊബൈല്‍ വില്‍പ്പന, റിപ്പയറിംങ് മേഖലയില്‍ സന്പൂര്‍ണ്ണ സ്വദേശി വത്കരണം നടപ്പിലാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്ടമായിരുന്നു. രാജ്യത്തെ തൊഴില്‍ മേഖലയിലെ ഏതാനും സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തിന്‍റെ തോതും തൊഴില്‍ മന്ത്രി വ്യക്തമാക്കി.

പെട്രോളിയം, ഗ്യാസ്, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിയില്‍ 90 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കും. നിര്‍മാണ, കോണ്‍ട്രാക്ടിങ് മേഖലയില്‍ 15 ശതമാനം സ്വദേശികള്‍ മതിയാവും. 67 തരത്തിലുള്ള ബിസ്നസ് സ്ഥാപനങ്ങളെ ആറ് ഗണങ്ങളായി തിരിച്ചാണ് സ്വദേശിവത്കണത്തിന്‍റെ തോത് നിര്‍ണയിക്കുക. സ്വകാര്യ, വിദേശ സിലബിസലുള്ള സ്കൂളുകളിലും ഉയര്‍ന്ന ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story