ഈ വർഷം ഒമാനിൽ ഫയൽ ചെയ്തത് 1,800-ലധികം ഇ-കൊമേഴ്സ് പരാതികൾ
ഉപഭോക്താക്കൾക്ക് തിരിച്ചുപിടിച്ച് നൽകിയത് 24,500 റിയാലിൽ കൂടുതൽ തുക

മസ്‌കത്ത്: ഈ വർഷം ഇതുവരെ ഒമാനിൽ 1,800-ലധികം ഇ-കൊമേഴ്സ് പരാതികൾ ഫയൽ ചെയ്‌തെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ഇതിലൂടെ 24,500 റിയാലിൽ കൂടുതൽ തുകയാണ് ഉപഭോക്താക്കൾക്ക് തിരിച്ചുപിടിച്ച് നൽകിയത്.
2025 ജനുവരി മുതൽ ആഗസ്റ്റ് അവസാനം വരെ സിപിഎ 1,851 ഇ-കൊമേഴ്സ് പരാതികൾ ഫയൽ ചെയ്തു. ചരക്ക് സേവന മേഖലയിലാണ് 1,637 കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഹെർബൽ ഉൽപ്പന്നങ്ങളും സപ്ലിമെന്റുകളും, വാഹനങ്ങൾ, ഹെവി ഉപകരണങ്ങൾ എന്നിവയാണ് മറ്റ് മേഖലകൾ.
ഉപഭോക്താക്കളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വേഗത്തിലുള്ള നടപടി ഉറപ്പാക്കിക്കൊണ്ട്, രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നിയമപരമായ നടപടിക്രമങ്ങൾക്ക് അനുസൃതമായി പരിഹരിച്ചതായി സിപിഎ സ്ഥിരീകരിച്ചു. ഈ ശ്രമങ്ങൾ മൂലം ബാധിതരായ ഉപഭോക്താക്കൾക്ക് 24,500 റിയാലിൽ കൂടുതൽ തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞു, ഇത് അതോറിറ്റിയുടെ പരാതി പരിഹാര സംവിധാനങ്ങളുടെ കാര്യക്ഷമതയും പ്രതികരണശേഷിയും അടിവരയിടുന്നതാണെന്ന് അധികൃതർ പറയുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രംഗത്ത് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, പ്രസക്തമായ നിയമനിർമാണങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്നും അതോറിറ്റി പറഞ്ഞു.
Adjust Story Font
16

