നാല്പതിലധികം തൊഴിലാളികളുള്ള കമ്പനികളിൽ 5ശതമാനം ഭിന്നശേഷിക്വാട്ട നിർബന്ധമാക്കി ഒമാൻ
ആവശ്യമായ താമസസൗകര്യങ്ങൾ നൽകാനും സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്

മസ്കത്ത്: ഭിന്നശേഷിയുള്ളവരുടെ പ്രാതിനിധ്യം ഉയർത്തുന്നതിനായി എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ശതമാനം ഭിന്നശേഷിക്കോട്ട നിർബന്ധമാക്കി ഒമാൻ. റോയൽ ഡിക്രി നമ്പർ 92/2025 പുതിയ നിയമപ്രകാരം 40-ലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും കോട്ട നിർബന്ധമാകും.
അതോറിറ്റി നാമനിർദ്ദേശം ചെയ്യുന്ന യോഗ്യതകളുള്ള ഭിന്നശേഷിക്കാർക്കാണ് അവസരം ലഭിക്കുക. ഇതുവഴി നിയമിക്കപ്പെടുന്ന എല്ലാ വ്യക്തികൾക്കും മറ്റ് ജീവനക്കാരെപ്പോലെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. നഷ്ടപരിഹാരം, സ്ഥാനക്കയറ്റം, ജോലിസ്ഥലത്തെ പരിചരണം എന്നിവയിൽ യാതൊരു വിവേചനവുമില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആവശ്യമായ താമസസൗകര്യങ്ങൾ നൽകാനും സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
ആർട്ടിക്കിൾ 47 അനുസരിച്ച് ഭിന്നശേഷിക്കാരായ തൊഴിലന്വേഷകരുടെ ഡാറ്റകൾ നിരീക്ഷിക്കാനും സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപിപ്പിച്ച് ജോലി ചെയ്യുന്നവരെ രജിസ്റ്റർ ചെയ്യാനും അതോറിറ്റിക്ക് ബാധ്യതയുണ്ട്.
Adjust Story Font
16

