Quantcast

ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്ന് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍

ചരിത്രത്തിലെ ആദ്യ കോംപാക്ട് ലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളിയത്

MediaOne Logo

Web Desk

  • Updated:

    2022-12-20 17:59:47.0

Published:

20 Dec 2022 5:58 PM GMT

ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്ന് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍
X

ദോഹ: ഏറ്റവും സുരക്ഷിതമായ ലോകകപ്പാണ് ഖത്തറില്‍ നടന്നതെന്ന് ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ഖാതര്‍. കുടുംബ സൗഹൃദ ലോകകപ്പാണ് ഖത്തര്‍ ഒരുക്കിയത്. ലോകകപ്പിലൂടെ അറബ് ലോകത്തെ കുറിച്ചുള്ള മുന്‍ വിധികള്‍ മാറ്റാനായെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും അവകാശപ്പെട്ടു.

ചരിത്രത്തിലെ ആദ്യ കോംപാക്ട് ലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളിയത്. ഒരു നഗരം കേന്ദ്രീകരിച്ചായിരുന്നു എല്ലാ മത്സരങ്ങളും. സംഘാടകര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരുന്നു. എന്നാല്‍ ഒരു സുരക്ഷാ പ്രശ്നം പോലും ലോകകപ്പ് കാലത്ത് റിപ്പോര്‍ട്ട് ചെയ്തില്ല. ഇക്കാര്യത്തില്‍ സുരക്ഷാ വിഭാഗത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്തുകയാണ്. സുരക്ഷിതവും കുടുംബ സൗഹൃദവുമായ ലോകകപ്പാണ് ഖത്തര്‍ നടത്തിയത്. ലോകത്തെ എല്ലാ സംസ്കാരങ്ങളെയും ഒരേ വേദിയില്‍ സമന്വയിപ്പിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യമായിരുന്നു ഖത്തര്‍ ലോകകപ്പിന്‍റെ മുഖമുദ്രയെന്ന് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദി പറഞ്ഞു. ഒരു ലോകകപ്പ് മത്സരം കാണുകയെന്ന ഒട്ടേറെ പേരുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഖത്തര്‍ വഴിയൊരുക്കി. അറബ് ലോകത്തെ കുറിച്ചുള്ള മുന്‍വിധികള്‍ മാറ്റാനായെന്നെന്നും ഹസന്‍ അല്‍ തവാദി പറഞ്ഞു.

TAGS :

Next Story