ചരിത്രം വിളിച്ചോതി 'മകാൻ അൽ താരീഖ്' റിയാദിലെ മന്ത്രാലയത്തിന്റെ ആദ്യ ആസ്ഥാനം പുനർനിർമാണത്തിന്
ചരിത്രപ്രാധാനയമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുകയും അവ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച്, സുരക്ഷാ സ്ഥാപനങ്ങളുടെ ചരിത്രം വിളിച്ചോതുന്ന 'മകാൻ അൽ താരീഖ്' പദ്ധതിയുടെ രണ്ടാം ഘട്ടം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി. ഇതിന്റെ ഭാഗമായി റിയാദിലെ മന്ത്രാലയത്തിന്റെ ആദ്യ ആസ്ഥാനം പുനരുദ്ധരിക്കാനൊരുങ്ങുകയാണ് മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രപ്രാധാനയമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുകയും അവ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
1957 ൽ റിയാദിൽ സ്ഥാപിതമായ മന്ത്രാലയത്തിന്റെ ആദ്യ ആസ്ഥാനമാണ് ഈ വർഷം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. മക്കയിൽ നിന്നും റിയാദിലേക്ക് മന്ത്രാലയത്തിന്റെ പ്രവർത്തനം മാറ്റിയ കാലഘട്ടത്തിലെ ഭരണപരമായ വികാസത്തെ ഇത് അടയാളപ്പെടുത്തുന്നു. സൗദി അറേബ്യയുടെ ആദ്യ ഭരണകൂടം മുതൽ ഇന്നുവരെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ വളർച്ചയെ ഈ പദ്ധതി പ്രതിനിധീകരിക്കുന്നു. ഇതിന്റെ ഭാഗമായി കെട്ടിട സമുച്ചയത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. 1950 കളിലെ ഓഫീസ് അന്തരീക്ഷം പുനസൃഷ്ടിച്ചുകൊണ്ടുള്ള പ്രദർശനം സന്ദർശകർക്ക് പഴയകാലത്തെ ഭരണ രീതികൾ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കി.
Adjust Story Font
16

