പ്രവാചക പള്ളിയിലെ വിദൂര പഠനം: 2025ൽ പ്രയോജനപ്പെടുത്തിയത് 9.4 ലക്ഷത്തിലധികം വിദ്യാർഥികൾ
ഏഷ്യയിൽ നിന്ന് 5 ലക്ഷത്തിലധികം വിദ്യാർഥികൾ

റിയാദ്: മദീനയിലെ പ്രവാചക പള്ളിയിലെ വിദൂര പഠനം 2025ൽ പ്രയോജനപ്പെടുത്തിയത് 9.4 ലക്ഷത്തിലധികം വിദ്യാർഥികൾ. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് വിശുദ്ധ ഖുർആൻ, വിവിധ ഗ്രന്ഥങ്ങൾ, പ്രവാചക സുന്നത്ത് എന്നിവയാണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഠിപ്പിച്ചത്. ഈ പരിപാടികളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 9.4 ലക്ഷം വിദ്യാർഥികൾ പ്രവേശനം നേടി. ഏഷ്യയിൽ നിന്ന് 5 ലക്ഷത്തിലധികം വിദ്യാർഥികളും ആഫ്രിക്കയിൽ നിന്ന് 4 ലക്ഷത്തിലധികം വിദ്യാർഥികളും പങ്കെടുത്തു.
യൂറോപ്പിൽ നിന്ന് 24,000-ത്തിലധികം വിദ്യാർഥികളിൽ ചേർന്നു. അമേരിക്കൻ നാടുകളിൽ നിന്നുള്ള പ്രവേശനം 10,700 കവിഞ്ഞു. കൂടാതെ, ആസ്ട്രേലിയയിൽ നിന്ന് 793 വിദ്യാർഥികളും ചേർന്നു.
Next Story
Adjust Story Font
16

