സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥന നടന്നു
ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

ജിദ്ദ; സൗദിയിലെ ഹറം പള്ളികളിൽ മഴക്ക് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനയിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രവാചകചര്യ പിന്തുടർന്ന് മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം വിശ്വാസികളോടാവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി രാജ്യത്തൊട്ടാകെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാലിന്റെ നേതൃത്വത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ മസ്ജിദു നബവിയിലും ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കാളികളായി. മക്കയിലെ ഹറം പള്ളിയിൽ നടന്ന നമസ്‌കാരത്തിന് ഹറം ഇമാം ഡോ. യാസർ അൽ ദേസരി നേതൃത്വം നൽകി. മദീനയിലെ മസ്ജിദുൽ നബവിയിൽ ശൈഖ് അഹമ്മദ് ഹുദൈഫിയാണ് നേതൃത്വം നൽകിയത്.
Next Story
Adjust Story Font
16

