Quantcast

യു.എ.ഇയില്‍ മൊഡേണ വാക്സിന് അനുമതി; പരീക്ഷണം വിജയകരമെന്ന് മന്ത്രാലയം

ഫൈസറിന് സമാനമായ എം.ആർ.എൻ.എ ടെക്നോളജിയാണ് മൊഡേണയിലും ഉപയോഗിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 July 2021 10:35 PM IST

യു.എ.ഇയില്‍ മൊഡേണ വാക്സിന് അനുമതി; പരീക്ഷണം വിജയകരമെന്ന് മന്ത്രാലയം
X

മൊഡേണ വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് യു.എ.ഇ അനുമതി നൽകി. ഇതോടെ യു.എ.ഇ അംഗീകരിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി. സിനോഫാം, അസ്ട്രസിനിക്ക, ഫൈസർ, സ്പുട്നിക് എന്നിവയാണ് യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ.

ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്നാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. പരീക്ഷണത്തിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിരുന്നു. 94 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. വാക്സിനെടുക്കുന്നവർക്ക് കോവിഡ് ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജന്ത ഇൻവസ്റ്റുമെൻറുമായി സഹകരിച്ചാണ് വാക്സിൻ വിതരണത്തിനൊരുങ്ങുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് ബലം നൽകുന്നതാണ് പുതിയ വാക്സിന് അംഗീകാരം നൽകിയ തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്നത് ഫൈസറും സിനോഫാമുമാണ്. ഫൈസറിന് സമാനമായ എം.ആർ.എൻ.എ ടെക്നോളജിയാണ് മൊഡേണയിലും ഉപയോഗിക്കുന്നത്. നാലാഴ്ചയുടെ ഇടവേളയിലാണ് രണ്ട് ഡോസ് എടുക്കേണ്ടത്. രണ്ടാം ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പിന്നിടുമ്പോള്‍ ശരീരം പൂർണ പ്രതിരോധശേഷി കൈവരിക്കും. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ ബീറ്റ, ഗാമ വേർഷനുകളെ പ്രതിരോധിക്കാൻ ഫലപ്രദമായ ബൂസ്റ്റർ ഡോസ് മെയ് മാസത്തിൽ മൊഡേണ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story