Quantcast

മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും യു.എൻ രക്ഷാസമിതിയിൽ അംഗത്വം നേടി യു.എ.ഇ

ഏഷ്യാ - പസിഫിക് മേഖലയെ പ്രതിനിധീകരിച്ച് അടുത്ത വർഷം ജനുവരി മുതലാണ് യു.എ.ഇക്ക് സ്ഥാനം ലഭിക്കുക

MediaOne Logo

Web Desk

  • Published:

    11 Jun 2021 7:35 PM GMT

മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും യു.എൻ രക്ഷാസമിതിയിൽ അംഗത്വം നേടി യു.എ.ഇ
X

യു.എൻ രക്ഷാസമിതിയിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും താൽകാലിക അംഗത്വം നേടി യു.എ.ഇ. 2022-23 വർഷത്തേക്കാണ് യു.എ.ഇ അടക്കം അഞ്ച് രാജ്യങ്ങളെ വോട്ടെടുപ്പിലൂടെ യു.എൻ പൊതുസഭ തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ 190ൽ 179 വോട്ടുകൾ ഇമാറാത്ത് നേടി.

1986-87 കാലത്താണ് സുപ്രധാനമായ പദവി മുമ്പ് യു.എ.ഇ വഹിച്ചത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ വലിയ വോട്ടുനേടി വിജയിക്കാനായത് രാജ്യത്തിെൻറ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. രക്ഷാസമിതി അംഗത്വം യു.എ.ഇയുടെ അന്താരാഷ്ട്ര തലത്തിലെ സ്ഥാനവും വികസന മോഡലിന് ലഭിച്ച അംഗീകാരവും പ്രതിഫലിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ പ്രതികരിച്ചു.

രക്ഷാ സമിതിയിൽ സജീവവും ക്രിയാത്മകവുമായ ഇടപെടുലകൾ നടത്തുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന സിയാദിെൻറ നേതൃത്വത്തിലെ നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. പൊതുസഭയിൽ വോട്ടെടുപ്പിന് മുമ്പായി സംസാരിച്ച യു.എന്നിലെ അംബാസിഡർ ലാന നസീബ, യു.എ.ഇക്ക് ലോകത്തിന് ധാരാളം സംഭാവനകളർപ്പിക്കാനുണ്ടെന്ന പ്രതീക്ഷ പങ്കുവെച്ചു. ചലനാത്മകവും ദീർഘവീക്ഷണവുമുള്ള ഒരു രാജ്യമാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞു.

ഏഷ്യാ - പസിഫിക് മേഖലയെ പ്രതിനിധീകരിച്ച് അടുത്ത വർഷം ജനുവരി മുതലാണ് യു.എ.ഇക്ക് സ്ഥാനം ലഭിക്കുക. നിലവിൽ തുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി. ഓരോ വർഷവും അഞ്ച് രാജ്യങ്ങൾ വീതമാണ് സമിതിയിലെ താൽകാലിക അംഗത്വത്തിലേക്ക് വരുന്നത്. യു.എ.ഇക്കൊപ്പം അൽബേനിയ, ബ്രസീൽ, ഗാബോൺ, ഘാന എന്നീ രാജ്യങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ അഞ്ച് സ്ഥാരാംഗങ്ങളും 10താൽകാലിക അംഗങ്ങളും ചേർന്നതാണ് രക്ഷാസമിതി. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ എന്നിവയാണ് സ്ഥിരാംഗങ്ങൾ. നിലവിൽ ഇന്ത്യയും താൽകാലിക അംഗമാണ്.

TAGS :

Next Story