Quantcast

ഗർഭാശയ കാൻസർ: തദ്ദേശീയ വാക്‌സിൻ വികസിപ്പിച്ച് ഇന്ത്യ

മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുന്ന വാക്‌സിന് 200 മുതൽ 400 രൂപ വരെയായിരിക്കും വില

MediaOne Logo

Web Desk

  • Updated:

    2022-09-01 16:09:35.0

Published:

1 Sep 2022 3:58 PM GMT

ഗർഭാശയ കാൻസർ: തദ്ദേശീയ വാക്‌സിൻ വികസിപ്പിച്ച് ഇന്ത്യ
X

ഡൽഹി: ഗർഭാശയ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിൻ വികസിപ്പിച്ച് ഇന്ത്യ. മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുന്ന വാക്‌സിന് 200 മുതൽ 400 രൂപ വരെയായിരിക്കും വില എന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാല വാക്സിനെ വിശേഷിപ്പിച്ചത്.

വാക്‌സിൻ 90 ശതമാനം ഫലപ്രാപ്തി നൽകുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവകാശവാദം. പ്രധാനമായും 9 മുതൽ 14 വയസു വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. ആദ്യ ഡോസ് ഒൻപതാം വയസിൽ തന്നെ നൽകും. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിലും നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ മൂന്ന് ഡോസ് വാക്‌സിൻ നൽകേണ്ടിവരുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

സ്തനർബുദം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം പേരിൽ കണ്ടുവരുന്ന വകഭേദമാണ് ഗർഭാശയ കാൻസർ. നിലവിൽ വികസിപ്പിച്ചെടുത്ത വാകിസിന് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് അദർ പുനെവാല വ്യക്തമാക്കി.

നിലവിൽ രണ്ടരക്കോടിയോളം കാന്‍സര്‍ രോഗബാധിതരാണ് രാജ്യത്തുള്ളത്. 2025ഓടെ രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ എട്ട് ലക്ഷം വർധനവുണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ശ്വാസകോശം, സ്തനം,അന്നനാളം, വായ, കരൾ എന്നീ അവയവങ്ങളെയാണ് രോഗം കൂടുതൽ ബാധിക്കുന്നത്. വടക്കേ ഇന്ത്യയിലാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021ൽ 2408 പേർക്ക് രോഗം സ്ഥിരീകരിച്ചു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 2177 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മിസോറാം, ഡൽഹി, മേഖാലയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. ദേശീയ കുടുംബാരോഗ്യ സർവേ പുറത്തിറക്കിയ അവസാന റിപ്പോർട്ടിൽ കേരളത്തിൽ 3.5 ശതമാനമാണ് അർബുദ രോഗികളുള്ളത്. രോഗം കൂടുതലായും ബാധിക്കുന്നത് പുരുഷന്മാരെയാണെന്നും കണക്കുകളുണ്ട്.

TAGS :

Next Story