Quantcast

ഉത്തരാഖണ്ഡ് ഏക സിവിൽ കോഡിൽനിന്ന് പട്ടിക വർഗ വിഭാഗങ്ങൾ പുറത്ത്; മുസ്‍ലിംകളെയും ഒഴിവാക്കണമെന്നാവശ്യം

‘പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്‍ലിംകൾക്ക് എന്തുകൊണ്ട് മതസ്വാതന്ത്ര്യം നൽകാനാവുന്നില്ല?’

MediaOne Logo

Web Desk

  • Published:

    7 Feb 2024 10:57 AM GMT

Features of Uttarakhand
X

കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ ഏക സിവിൽ കോഡ് ബില്ല് അവതരിപ്പിച്ചത്. സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമാന രീതിയിൽ മുസ്‍ലിംകളെയും ഒഴിവാക്കണമെന്ന് ജംഇയത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി ആവശ്യപ്പെട്ടു.

‘ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ഒരു മുസ്ലിമിന് എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയും. എന്നാൽ, അവർക്ക് ഒരിക്കലും ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല’ -അർഷദ് മദനി വ്യക്തമാക്കി.

ഭരണഘടനയിലെ വകുപ്പ് പ്രകാരമാണ് പട്ടികവർഗക്കാരെ ഏക സിവിൽ കോഡിൽനിന്ന് മാറ്റിനിർത്തുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം മുസ്‍ലിംകൾക്ക് മതസ്വാതന്ത്ര്യം എന്തുകൊണ്ട് നൽകാനാവുന്നില്ല? ഏക സിവിൽ കോഡ് മൗലികാവകാശങ്ങളെ നിഷേധിക്കുകയാണ്. ഇത് ഏക സിവിൽ കോഡാണെങ്കിൽ പിന്നെ എന്തിനാണ് പൗരന്മാർക്കിടയിൽ ഈ വേർതിരിവ്.

ബില്ലിൻ്റെ നിയമവശങ്ങൾ അവലോകനം ചെയ്യും. അതിന് ശേഷം നിയമനടപടികൾ സംബന്ധിച്ച് തീരുമാനിക്കും. മുസ്‌ലിംകളുടെ വ്യക്തിനിയമത്തെക്കുറിച്ചല്ല, രാജ്യത്തിൻ്റെ മതേതര ഭരണഘടനയെ അതേപടി നിലനിർത്തുന്നതിനെക്കുറിച്ചാണ് ചോദ്യം. രാജ്യത്ത് സിവിൽ നിയമം ഒരുപോലെയല്ലെങ്കിൽ പിന്നെ എന്തിനാണ് രാജ്യത്തുടനീളം കുടുംബനിയമം നടപ്പാക്കാൻ നിർബന്ധിക്കുന്നതെന്നും അർഷദ് മദനി ചോദിച്ചു.

കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ഏക സിവിൽ കോഡ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം.

വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും തുല്യ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്നാണ് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയത്. കൂടാതെ ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.

ബിൽ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലെ രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഒരുമിച്ച് കഴിയുന്നവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കില്ല.

നിർബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ അന്യായമായ സ്വാധീനം ചെലുത്തിയോ ആണ് പങ്കാളിയുടെ സമ്മതം വാങ്ങിയതെങ്കിൽ അത്തരം ബന്ധവും രജിസ്റ്റർ ചെയ്യില്ല. രജിസ്ട്രേഷൻ നടത്താതെ ഒരു മാസത്തിലധികം ഒരുമിച്ച് കഴിഞ്ഞാൽ മൂന്നു മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലിവ് ഇൻ ബന്ധത്തിലെ പങ്കാളി ഉപേക്ഷിച്ച് പോവുകയാണെങ്കിൽ സ്ത്രീക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും.

വിവാഹ സമയത്ത് ദമ്പതികളിലാർക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകരുത്. വിവാഹത്തിന് പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം. സ്വന്തം മതാചാരപ്രകാരം വിവാഹ ചടങ്ങ് നടത്താം. ബഹുഭാര്യത്വം ബില്ലിൽ നിരോധിക്കുന്നുണ്ട്.

കോടതികൾ അനുവദിക്കുന്ന വിവാഹ മോചനങ്ങൾ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ ചെയ്യണം. സ്ത്രീക്കും പുരുഷനും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാം. ഭർത്താവ് ബലാത്സംഗത്തിനിരയാക്കുകയോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താലോ ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലോ സ്ത്രീക്ക് വിവാഹമോചനം തേടാം. സവിശേഷ സാഹചര്യങ്ങളിൽ ഒഴികെ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാൻ കഴിയില്ല.

ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അനന്തരാവകാശമാണുള്ളത്. ദത്തെടുത്ത കുട്ടികൾക്കും സ്വന്തം മക്കൾക്കും തുല്യപരിഗണനയാണ്. ഒരു വ്യക്തി മരിച്ചാൽ പങ്കാളിക്കും മക്കൾക്കും മാതാപിതാക്കൾക്കും തുല്യ സ്വത്തവകാശമാണ്. ബില്ല് പാസായാൽ, സ്വാതന്ത്ര്യത്തിനുശേഷം ഇത്തരത്തിലൊരു നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

TAGS :

Next Story