ട്രംപിനോടുള്ള സുക്കര്‍ബര്‍ഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 'വെര്‍ച്ച്വല്‍ വാക്ക് ഔട്ട്' നടത്തി ഫേസ്ബുക്ക് ജീവനക്കാര്‍
ട്രംപിന്റെ വംശീയവിരുദ്ധ നിലപാടുകൾ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ജോലികളിൽ നിന്ന് പ്രതീകാത്മകമായി വിട്ടുനിന്നത്
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പോസ്റ്റുകളില്‍ സുക്കര്‍ബര്‍ഗ് നടപടിയൊന്നും എടുത്തില്ലെന്ന് കാണിച്ച് ഫേസ്ബുക്ക് ജീവനക്കാര്‍ വെര്‍ച്വല്‍ വാക്ക്ഔട്ട് നടത്തി. വാക്കൗട്ടിന്റെ ഭാഗമായി ജീവനക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ജോലിയില്‍ നിന്ന് അവധിയെടുത്തവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ഫേസ്ബുക്ക് മാനേജര്‍മാര്‍ എച്ച്.ആര് ഡിപാര്‍ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളാരാണെന്നോ വാര്ത്താപ്രാധാന്യമുള്ളതാണെന്നോ പരിഗണിക്കാതെ അക്രമെത്ത പ്രേരിപ്പിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനും ഒരു പ്ലാറ്റ്ഫോം നല്‍കുന്നതിനോട് അംഗീരിക്കാനാവില്ല, സുക്കര്‍ബര്‍ഗിന്റെ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്, മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഫേസ്ബുക്ക് ജീവനക്കാരിലൊരാള്‍ പറഞ്ഞു. ഫേസ്ബുക്കിൽ നിന്ന് വിട്ടു നിന്ന ജീവനക്കാർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുകയും ചെയ്തു.
ട്രംപിന്റെ വംശീയവിരുദ്ധ നിലപാടുകൾ തടസമില്ലാതെ പ്രസിദ്ധീകരിക്കാൻ ഫേസ്ബുക്ക് അനുവദിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ജോലികളിൽ നിന്ന് പ്രതീകാത്മകമായി വിട്ടുനിന്നത്. നടപടിയെടുക്കൂ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം. ജോർജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രക്ഷോഭത്തെ വളരെ ഹീനവും പ്രകോപനപരവുമായ ഭാഷയിലാണ് ട്രംപ് നേരിട്ടത്. ഈ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് ട്രംപ് നടത്തിയിരുന്നത്. പക്ഷേ, ഫേസ്ബുക്ക് ഒഴികെയുള്ള മാധ്യമങ്ങൾ ചില നിയന്ത്രണങ്ങൾ നടത്തുകയുണ്ടായി. ട്വിറ്റർ, അപകടകരമായ സന്ദേശം എന്ന് ടാഗ് ചെയ്യുകയും ചെയ്തു. എന്നാൽ, ഫേസ്ബുക്ക് മാത്രം അതിനെതിരെ അധികമൊന്നും പ്രതികരിച്ചിരുന്നില്ല.
ട്രംപിന്റെ വിവാദ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് മാര്‍ക്ക്സുക്കര്‍ബര്‍ഗ് രംഗത്ത് എത്തിയിരുന. മിനസോട്ടയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നയങ്ങള്‍ക്ക് വിരുദ്ധമാണോയെന്നകാര്യം വിശദമായി പരിശോധിച്ചുവെന്നാണ് സുക്കര്‍ബര്‍ഗ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ബലം പ്രയോഗിക്കുമെന്ന വിവരം പങ്കുവെക്കുന്നതിനെ ഫേസ്ബുക്കിന്റെ നയങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന തീരുമാനത്തിലാണ് ഒടുവിലെത്തിയതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.
Adjust Story Font
16