Quantcast

ആവശ്യത്തിന് ജഡ്ജിമാരില്ല: തീര്‍പ്പാക്കാതെ പോവുന്ന കേസുകളുടെ എണ്ണം കൂടുന്നു

MediaOne Logo

Khasida

  • Published:

    18 May 2017 6:12 AM GMT

ആവശ്യത്തിന് ജഡ്ജിമാരില്ല: തീര്‍പ്പാക്കാതെ പോവുന്ന കേസുകളുടെ എണ്ണം കൂടുന്നു
X

ആവശ്യത്തിന് ജഡ്ജിമാരില്ല: തീര്‍പ്പാക്കാതെ പോവുന്ന കേസുകളുടെ എണ്ണം കൂടുന്നു

ഹൈക്കോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത് ഒന്നരലക്ഷത്തിലധികം കേസുകള്‍

ആവശ്യത്തിനു ജഡ്ജിമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ പെരുകുന്നു. കഴിഞ്ഞ മെയ് വരെയുളള കണക്കുകള്‍ പ്രകാരം ഹൈകോടതിയില്‍ 1,60, 886 കേസുകളാണ് തീര്‍പ്പാക്കാനുളളത്. കീഴ്ക്കോടതികളില്‍ 14,45,481 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്.

സംസ്ഥാനത്തെ 413 കീഴ്കോടതികളിലായി 25 വര്‍ഷം പഴക്കമുളള രണ്ടുലക്ഷത്തോളം കേസുകളും 50 വര്‍ഷം പഴക്കമുളള അമ്പതിനായിരത്തോളം കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. 1,24,516 സിവില്‍കേസുകളും 3630 ക്രിമിനല്‍ കേസുകളും ഉള്‍പ്പെടെ 1,60, 886 കേസുകളാണ് ഹൈക്കോടതിയില്‍ മാത്രം തീര്‍പ്പാക്കാനുളളത്.

അറുപത്തിയേഴായിരത്തി മുന്നൂറ്റിമുപ്പത്തിയൊന്ന് കേസുകള്‍ ജില്ലാകോടതികളിലുണ്ട്. സബ്കോടതികളിലിത് എഴുപത്തി നാലായിരത്തി എഴുന്നൂറ്റിയേഴാണ്. മുന്‍സിഫ് കോടതികളില്‍ ഒരുലക്ഷത്തി എണ്‍പത്തിയാറായിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയാറ് കേസുകളും മജിസ്ട്രേറ്റ് കോടതികളില്‍ ഒന്‍പത് ലക്ഷത്തി അമ്പത്തി ഒന്നായിരത്തി മൂന്നൂറ്റി ഒന്‍പത് കേസുകളുമുണ്ട്. അമ്പത്തിയാറായിരത്തി ഇരുന്നൂറ്റി എണ്‍പത്തിനാല് കേസുകള്‍ കുടുംബകോടതികളിലും തീര്‍പ്പാക്കാനുണ്ട്.

മൂന്നു കോടി കേസുകളാണ് രാജ്യത്താകെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയില്‍ എഴുപത്തിഅയ്യായിരത്തോളം
കേസുകളും രാജ്യത്തെ ഹൈകോടതികളില്‍ 45 ലക്ഷത്തിലധികം കേസുകളും തീര്‍പ്പാക്കാനുണ്ട്.

TAGS :

Next Story