Quantcast

ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശം

MediaOne Logo

admin

  • Published:

    27 May 2018 1:08 PM GMT

ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശം
X

ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശം

സരിതയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നു

സരിത എസ് നായരെ നേരത്തെ അറിയില്ലായിരുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം കളവെന്ന് സോളാര്‍ ജു‍ഡീഷ്യല്‍ കമ്മിഷന്‍. സരിതയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നു. ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് തൊട്ട് അവരുമായുള്ള ഫോണ്‍ സംഭാഷണങ്ങളും കേസൊതുക്കിത്തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ ഇടപെട്ടതും ഉള്‍പ്പെടെ തെളിവുകള്‍ നിരത്തിയാണ് ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലെ ബന്ധം കമ്മിഷന്‍ സ്ഥാപിക്കുന്നത്.

തന്നെക്കാണാന്‍ വന്ന ആയിരത്തില്‍ ഒരാളാണ് സരിത എസ് നായരെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ഇത് അപ്പാടെ തള്ളുന്നതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. 2011 മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ നേരിട്ടറിയാം. സരിതയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് ഇന്റലിജന്‍സ് ഉമ്മന്‍ചാണ്ടിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണ്. സരിതയെ വേദിയിലിരുത്തി ആര്യാടന്‍ തന്നെ ഇക്കാര്യം പ്രസംഗിക്കുന്നതിന്റെ വിഡിയോ ഉണ്ട്. മൊഴിയെടുക്കുന്ന വേളയില്‍ ഈ വിഡിയോ ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തു.

സരിതയുമായി മുഖ്യമന്ത്രി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തി. ടെനി ജോപ്പന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ഉമ്മന്‍ചാണ്ടിക്കുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണിലേക്കും സരിതയുടെ ഫോണില്‍ നിന്ന് കോളുകള്‍ വന്നു. തിരിച്ച് ക്ലിഫ് ഹൌസിലെ ലാന്‍ഡ് ഫോണില്‍ നിന്ന് സരിതയുടെ ഫോണിലേക്കും വിളിച്ചു. പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് തോമസ് കൊണ്ടാട്ടിയും സരിതയും തമ്മിലെ സംഭാഷണമാണ് മറ്റൊരു തെളിവ്. സോളാര്‍ തട്ടിപ്പുമായി ഉമ്മന്‍ചാണ്ടിയെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഈ സംഭാഷണത്തിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വേണ്ടപ്പെട്ടവരാണ് വിവാദം ഒതുക്കിത്തീര്‍ക്കാന്‍ സരിതയെ ബന്ധപ്പെട്ടത്. സരിതയും ബെന്നി ബൈഹനാനും സംസാരിക്കുന്ന ദൃശ്യങ്ങളും കേസ് പണം നല്‍കി ഒതുക്കാന്‍ പി എ മാധവന്‍ എം എല്‍ എ ഇടപെട്ടതിന്റെ ഓഡിയോയും കമ്മിഷന്‍ തെളിവായുദ്ധരിക്കുന്നു. കേസ് ഒതുക്കാന്‍ ഹൈബി ഈഡന്‍ ബന്ധപ്പെട്ടതും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ്. സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ പുതിയ മൊബൈല്‍ ഫോണ്‍ നന്പരില്‍ രണ്ട് തവണ ബന്ധപ്പെട്ടു. സോളാര്‍ കന്പനിക്ക് നഷ്ടം നേരിട്ടപ്പോള്‍ പോലും സരിതയില്‍ നിന്നുള്ള ലൈംഗിക സംതൃപപ്തിയിലായിരുന്നു ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

TAGS :

Next Story