Quantcast

ഓർത്തഡോക്സ് വൈദികർ പീഡിപ്പിച്ചെന്ന പരാതി: വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭാ വൈദികർ പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    2 July 2018 1:49 AM GMT

ഓർത്തഡോക്സ് വൈദികർ പീഡിപ്പിച്ചെന്ന പരാതി: വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി
X

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭാ വൈദികർ പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. വൈദികർ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് വീട്ടമ്മ മൊഴി നൽകിയത്. ഇതനുസരിച്ച് വൈദികർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികൻ പീഡിപ്പിച്ചെന്നും ഇയാൾ രഹസ്യ ഫോട്ടോകൾ പകർത്തി മറ്റ് വൈദികർക്ക് നൽകുകയും അതുവഴി അഞ്ച് വൈദികർ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്നുമായിരുന്നു മല്ലപ്പള്ളി സ്വദേശിയായ ഭർത്താവിന്റെ പരാതി. ഇത് സാധൂകരിക്കുന്ന മൊഴിയാണ് ഇയാളുടെ ഭാര്യ ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയത്. വൈദികർ ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് വീട്ടമ്മയുടെ മൊഴിയിലുണ്ട്. ഇതനുസരിച്ച് ക്രൈം ബ്രാഞ്ച് ഇന്ന് ക്രിമിനൽ നടപടിക്രമം പ്രകാരം വൈദികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.

നിലവിൽ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷന് മുമ്പാകെയുള്ള പരാതി പ്രകാരം അഞ്ച് വൈദികരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരണം തുമ്പമൺ ഡൽഹി ഭദ്രാസനങ്ങളിലെ വൈദികരായ എബ്രഹാം വർഗീസ്, ജോൺസൺ വി മാത്യു, ജെയ്സ് കെ ജോർജ്, ജിജോ ജെ എബ്രഹാം, ജോബ് മാത്യു എന്നിവർ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന് കാട്ടിയാണ് മല്ലപ്പള്ളി സ്വദേശിയായ യുവാവ് സഭാ നേതൃത്വത്തിന് പരാതി നൽകിയത്.

കുറ്റം തെളിയിക്കപ്പെട്ടാൽ വൈദികർക്കെതിരെ കനോൻ നിയമപ്രകാരമുള്ള നടപടിയെടുക്കുമെന്ന് സഭാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിമിനൽ കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ പൊലീസ് നടപടിയെ എതിർക്കില്ലെന്നും സഭ നിലപാടെടുത്തിരുന്നു.

TAGS :

Next Story