Quantcast

പാലക്കാട് ജില്ലയിൽ മഴക്ക് നേരിയ ശമനം; ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. പലയിടത്തും ഇപ്പോഴും ഗതാഗത കുരുക്ക് തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    17 Aug 2018 7:53 AM GMT

പാലക്കാട് ജില്ലയിൽ മഴക്ക് നേരിയ ശമനം; ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
X

പാലക്കാട് ജില്ലയിൽ മഴക്ക് നേരിയ ശമനം. ഇന്നലെ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. പലയിടത്തും ഇപ്പോഴും ഗതാഗത കുരുക്ക് തുടരുകയാണ്.

കാലാവസ്ഥ അനുകൂലമായത് കാണാതായവർക്കുള്ള തെരച്ചിൽ ശക്തിപ്പെടുത്താൻ സഹായകരമായി. നെന്മാറയിലെ ഉരുൾപൊട്ടലിൽ ഇന്നലെ മരിച്ച അനിതയുടെ മകൾ 3 വയസുള്ള അസ്മിതയുടെ മൃതദേഹമാണ് ലഭിച്ചത്. മണ്ണാർക്കാട് കരടി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കാട പെണ്ണിന്റെ മൃതദേഹവും കണ്ടെത്തി. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. ശിരുവാണി ഡാമിൽ പരമാവധി സംഭരണത്തെക്കാൾ കൂടുതൽ വെള്ളം ശേഖരിച്ചട്ടുണ്ട്. മഴ കുറഞ്ഞാൽ ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.

കുതിരാനിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ട തൃശൂർ -പാലക്കാട് റൂട്ടിൽ ഇന്ന് വൈകുന്നേരത്തോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കുമെന്ന് എ.കെ ബാലൻ അറിയിച്ചു. അട്ടപ്പാടി ചുരത്തിലെ ഗതാഗതം രാത്രിയോടെ പുനസ്ഥാപിക്കും. ജില്ലയിലുടനീളം 85 ക്യാമ്പുകളിലായി ഏഴായിരത്തിലധികം ആളുകൾ കഴിയുന്നു. കേന്ദ്രസേനയടക്കം രക്ഷാപ്രവർത്തിൽ പങ്കെടുക്കുന്നുണ്ട്. തൃത്താലയിലേക്ക് രണ്ട് ബോട്ടുകൾ അയച്ചു.

TAGS :

Next Story