“ഞാന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ല”: പി.കെ ശശി
തന്‍റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും രീതിയിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും പി.കെ ശശി
താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പി.കെ ശശി എം.എല്‍.എ. പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അത് മനസ്സിലാകും. തന്‍റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും രീതിയിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും പി.കെ ശശി വ്യക്തമാക്കി.
വിഭാഗീയതയുടെ ഭാഗമാണോ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പരാതി എന്ന ചോദ്യത്തിന് ശശിയുടെ മറുപടിയിങ്ങനെ: "വിഭാഗീയതയുടെ പ്രശ്നം ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ല. അത് ഞാന്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരോട് മാത്രം പറയേണ്ടതായിരിക്കും". തന്‍റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്. തുടര്‍ന്നും കമ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും ശശി വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയിൽ പി.കെ ശശിയെ സി.പി.എം ആറ് മാസത്തേക്കാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടി നേതാവിന് യോജിക്കാത്ത തരത്തില്‍ പാര്‍ട്ടിയിലെ വനിതാ നേതാവിനോട് പി.കെ ശശി സംഭാഷണം നടത്തിയെന്നാണ് സി.പി.എം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്.
ये à¤à¥€ पà¥�ें- ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്ക് സസ്പെന്‍ഷന്‍
ये à¤à¥€ पà¥�ें- ശശിയുടെ സസ്പെന്‍ഷന്‍ പാലക്കാട് സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാക്കും
Adjust Story Font
16