രണ്ടാം അങ്കത്തിനൊരുങ്ങി ഇന്നസെന്റ്
മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്ത മണ്ഡലം കണ്‍വെന്‍ഷനോടെയാണ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്.
ചാലക്കുടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കമായി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്ത മണ്ഡലം കണ്‍വെന്‍ഷനോടെയാണ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമായത്. മന്ത്രിമാരായ എം.എം മണി, വി.എസ് സുനില്‍ കുമാര്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ലോക്സഭയിലേക്കുള്ള തന്റെ രണ്ടാം അങ്കത്തിന് മുന്‍പത്തേക്കാളേറെ അത്മവിശ്വാസത്തോടെയാണ് ഇന്നസെന്റ് കച്ചമുറുക്കിയിരിക്കുന്നത്. അങ്കമാലിയില്‍ നടന്ന ആദ്യ കണ്‍വെന്‍ഷനില്‍ ഇതുപക്ഷ മുന്നണി നേതാക്കള്‍ക്ക് പുറമേ മന്ത്രിമാരുടെയും സാന്നിധ്യം ശ്രദ്ധേയമായി.
മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കു ഇന്നസെന്റിനെ വിജയിപ്പിക്കണമെന്ന് കൃഷ്ണൻകുട്ടി പറഞ്ഞപ്പോള്‍ സാര്‍വ്വ ദേശീയ-ദേശീയ വിഷയങ്ങളിലൂന്നിയായിരുന്നു വി.എസ് സുനില്‍ കുമാറിന്റെ പ്രസംഗം. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രസംഗിച്ച മന്ത്രി എം.എം മണി കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ തവണ സിനിമാനടനായി മത്സരിച്ച താൻ ഇക്കുറി സഖാവായാണ് മത്സരിക്കുന്നതെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ അനിൽകുമാർ, ടൈസൺ മാസ്റ്റർ തുടങ്ങിയവര്‍ക്ക് പുറമേ എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
Adjust Story Font
16