Quantcast

അമ്പൂരി കൊലപാതകം: തന്‍റെ കുടുംബം കൂട്ട ആത്മഹത്യക്ക് തീരുമാനിച്ചിരുന്നതായി അഖിൽ

പ്രതി അഖിലിന്‍റെ വീട്ടിൽ നിന്ന് വിഷം കണ്ടെത്തിയിട്ടുണ്ട്. പോലീസ് പരിശോധനയിലാണ് ഒരു കുപ്പി ഫുരിഡാൻ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    30 July 2019 7:16 AM GMT

അമ്പൂരി കൊലപാതകം: തന്‍റെ കുടുംബം കൂട്ട ആത്മഹത്യക്ക് തീരുമാനിച്ചിരുന്നതായി അഖിൽ
X

അമ്പൂരിയിലെ കൊലപാതകത്തിന് ശേഷം തന്‍റെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പ്രതി അഖില്‍. പ്രതി അഖിലിന്‍റെ വീട്ടിൽ നിന്ന് വിഷം കണ്ടെത്തിയിട്ടുണ്ട്. പോലീസ് പരിശോധനയിലാണ് ഒരു കുപ്പി ഫുരിഡാൻ കണ്ടെത്തിയത്. തന്‍റെ കുടുംബം ആത്മഹത്യക്ക് തീരുമാനിച്ചിരുന്നുവെന്നും അതിന് വേണ്ടിയാണ് വിഷം വാങ്ങി സൂക്ഷിച്ചതെന്നുമാണ് അഖില്‍ പൊലീസിന് നല്‍കിയ മൊഴി.

കൊലപാതകം കഴിഞ്ഞ് അഖില്‍ തിരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചു പോയിരുന്നു. എന്നാല്‍ ആ ദിവസങ്ങളിൽ വീട്ടിൽ സഹോദരന്‍ രാഹുൽ അസ്വസ്ഥനായിരുന്നു. ഇതേ തുടർന്ന് ജൂലൈ 20ന് അഖിലിനെ വീട്ടുകാർ നാട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അപ്പോഴാണ് കൂട്ട ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിക്കുന്നതും വിഷം വാങ്ങി സൂക്ഷിക്കുന്നതും. പിന്നീട് തീരുമാനം മാറ്റി ക്യാംപിലേക്ക് മടങ്ങിയെന്നാണ് അഖിലിന്‍റെ മൊഴി. പോകുന്നതിന് മുൻപ് അഖിൽ കൊലപാതകത്തെ കുറിച്ച് വീട്ടുകാരോട് എല്ലാം വെളിപ്പെടുത്തിയെന്നും സൂചനയുണ്ട്.

പൊലീസ് പിടികൂടുമ്പോള്‍ പിടികൂടട്ടെയെന്നും തീരുമാനിച്ചാണ് ആത്മഹത്യയെന്ന തീരുമാനം മാറ്റിയതെന്നും അഖില്‍ പറഞ്ഞു. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.

അഖിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തില്‍ പ്രതികളുടെ അച്ഛന്‍ രാജപ്പന്‍ നായരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായുള്ള സൂചനയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതിനായി രണ്ട് സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

കൊലയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ അഖില്‍ ഈ മാസം 20ന് രഹസ്യമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. അമ്പൂരിയിലെ വീട്ടിലെത്തി സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിനെ കണ്ടു. ഈ സമയം രാഖിയെ കൊന്ന് കുഴിച്ചിട്ട വിവരം അച്ഛനോട് പറഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കൊല നടത്തി രണ്ടാം ദിവസം രാഹുല്‍ ബോധരഹിതനായി വീണിരുന്നു. ഈ സമയത്ത് രാഹുലും കാര്യങ്ങള്‍ അച്ഛനെ അറിയിച്ചതായും സംശയമുണ്ട്.

അതിനാല്‍ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യം അന്വേഷിക്കാനാണ് തീരുമാനം. അതേസമയം പിടിക്കപ്പെടുമെന്നായതോടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാന്‍ പദ്ധതിയിട്ടിരുന്നതായും പ്രതികള്‍ മൊഴി നല്‍കി.

തിരുവനന്തപുരം പൂവാറിൽ നിന്നും കഴിഞ്ഞ മാസം കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ പിന്നീട് കണ്ടെത്തുകയായിരുന്നു. യുവതിയുടെ സുഹൃത്തും സൈനികനുമായ അഖിലിന്‍റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതി അഖിലും രണ്ടാം പ്രതി സഹോദരന്‍ രാഹുലുമാണ്. അഖിലിന്‍റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായതോടെയാണ് യുവതിയെ കൊലപാതക വിവരം പുറത്തുവന്നത്.

ये भी पà¥�ें- അമ്പൂരി കൊലപാതകം: പ്രതികളുടെ പിതാവിന് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് സൂചന

ये भी पà¥�ें- അമ്പൂരി കൊലപാതകം: തെളിവെടുപ്പിനെത്തിച്ച അഖിലിനു നേരെ നാട്ടുകാരുടെ പ്രതിഷേധം 

TAGS :

Next Story