ഹൃദയാഘാതം മൂലം യുവാവ് മരിച്ചു; ആശുപത്രിക്കെതിരെ പ്രതിഷേധം
ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരുമായി പൊലീസ് ചര്‍ച്ച നടത്തി
ഹൃദയാഘാതം മൂലം യുവാവ് മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയെ കുറ്റപ്പെടുത്തി ബന്ധുക്കള്‍. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വിശ്വാസാണ് മരിച്ചത്. യുവാവിന്‍റെ ചികിത്സ വൈകിപ്പിച്ചു എന്നാണ് ആശുപത്രിക്കെതിരായ ആരോപണം
ചൊവ്വാഴ്ച രാത്രി 10:35നാണ് നെഞ്ചുവേദയുമായി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വിശ്വാസ് ചികിത്സ തേടിയത്. ഇ.സി.ജിയില്‍ വ്യത്യാസമുണ്ടായിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരുമായി പൊലീസ് ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെനനും വിശ്വാസിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു. വിശ്വാസ് ചികിത്സ തേടി എത്തുബോൾ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോപണത്തിന് വിധേയനായ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതായി ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.
Adjust Story Font
16