Quantcast

‘അവയവ ദാനത്തിന് ആരും മടിക്കരുത്’: മസ്തിഷ്ക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത അമ്മ പറയുന്നു

തെറ്റിദ്ധാരണകളും കുപ്രചാരണങ്ങളും കാരണം സംസ്ഥാനത്ത് മസ്തിഷ്ക മരണത്തിന് ശേഷമുള്ള അവയവദാനം മന്ദഗതിയിലാണ്.

MediaOne Logo

Web Desk

  • Published:

    6 March 2020 5:16 AM GMT

‘അവയവ ദാനത്തിന് ആരും മടിക്കരുത്’: മസ്തിഷ്ക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത അമ്മ പറയുന്നു
X

സ്വന്തം ജീവിതത്തിലൂടെ അവയവ ദാന സന്ദേശം നല്‍കിയ വ്യക്തിയാണ് പ്രസന്ന കല്ലായി. മസ്തിഷ്ക മരണം സംഭവിച്ച 25 വയസ്സുകാരനായ മകന്‍ ദീപുവിന്‍റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്ത ഈ അമ്മ തനിക്കൊരു വൃക്കക്കായി ഏറെ കാത്തിരുന്നു. അവയവ ദാനത്തിന് ആരും മടിക്കരുതെന്നാണ് പ്രസന്ന പറയുന്നത്.

തെറ്റിദ്ധാരണകളും കുപ്രചാരണങ്ങളും കാരണം സംസ്ഥാനത്ത് മസ്തിഷ്ക മരണത്തിന് ശേഷമുള്ള അവയവ ദാനം മന്ദഗതിയിലാണ്. ഈ സാഹചര്യത്തിലാണ് പ്രസന്ന കല്ലായി എന്ന അമ്മ സംസാരിക്കുന്നത്. 2013 ആഗസ്ത് 25ന് മരണമടഞ്ഞ മകന്‍റെ വൃക്കകള്‍, കരള്‍, കണ്ണുകള്‍ എല്ലാം ദാനം ചെയ്തു. ആ സമയം വൃക്കരോഗിയായ പ്രസന്നയും അവയവ മാറ്റിവെക്കലിനായി കാത്തിരിക്കുകയായിരുന്നു.

മകന്‍റെ മരണവും ഭര്‍ത്താവിന്‍റെ മരണവും താങ്ങാവുന്നതിലും അപ്പുറം. മാറ്റിവെച്ച വൃക്ക തകരാറിലായി. നിരന്തരമുള്ള ഡയാലിസിസ്. അങ്ങനെയാണ് ജീവിതമെങ്കിലും കലാകാരിയും പൊതുപ്രവര്‍ത്തകയുമായ പ്രസന്ന സന്തോഷവതിയാണ്. മകന്‍ മരിച്ചിട്ടില്ല, കൂടെയുണ്ടെന്ന് അവര്‍ പറയുന്നു.

TAGS :

Next Story