ശങ്കുബസാർ ഇരട്ട കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്

തൃശൂർ: കൊടുങ്ങല്ലൂർ ശങ്കുബസാർ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതികൾ 2 ലക്ഷം രൂപ പിഴയും അടക്കണം.
2012ലാണ് മുൻ വൈരാഗ്യത്താൽ ചിറ്റാപുറത്ത് മധു, കോലാന്തറ സുധി എന്നിവരെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കാണ് വൈരാഗ്യത്തിന് കാരണം. പ്രോസക്യൂഷൻ ഭാഗത്തുനിന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും , 37 മുതലുകളും ഹാജരാക്കിയിരുന്നു. കാവടി എടുത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.
Next Story
Adjust Story Font
16

