‘സ്റ്റേഷനിലെത്തിയത് ഹാപ്പിയായിട്ട്’; അഞ്ചുപേരെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ പ്രതി
മൂന്നിടത്തായാണ് കൊലപാതകം നടന്നത്

പ്രതി അഫാനും സഹോദരൻ അഫ്സാനും
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ വെട്ടിക്കൊന്ന പേരുമല സ്വദേശി അഫാൻ (23) സ്റ്റേഷനിലെത്തിയത് ഒട്ടും കൂസലില്ലാതെ. സ്റ്റേഷനിലെത്തിയത് സന്തോഷവാനായിട്ടാണെന്ന് ഇയാളുടെ സുഹൃത്ത് പറഞ്ഞു. ബൈക്കിെൻറ ചാവി കറക്കി, ഇപ്പോൾ ഒപ്പിട്ട് വരാമെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് പോയത്.
പിതാവിന്റെ മാതാവ് സൽമ ബീവി (88), സഹോദരൻ അഫ്സാൻ (13), പിതാവിെൻറ സഹോദരൻ ലത്തീഫ് (66) ഭാര്യ ഷാഹിദ (58), അഫാെൻറ പെൺസുഹൃത്ത് മക്കുന്നൂർ സ്വദേശിനി ഫാർസാന എന്നിവരാണ് മരിച്ചത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാൻസർ ബാധിതയാണ് ഇവർ. മൂന്നിടത്തായാണ് കൊലപാതകം നടന്നത്. സഹോദരൻ അഫ്സാന് കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവശേഷം പ്രതി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൃത്യത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണെന്ന സൂചനയുണ്ട്.
Adjust Story Font
16

