ശാഖയിൽ ലൈംഗിക പീഡനത്തിന് ഇരയായ അനന്ദുവിന്റെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആർഎസ്എസ്
അനന്ദുവിന്റെ ആത്മഹത്യയും ഇൻസ്റ്റാഗ്രാം കുറിപ്പും ദുരൂഹമാണെന്നും ആർഎസ്എസ്

അനന്ദു Photo- Special Arrangement
തിരുവനന്തപുരം: ശാഖയിൽ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം എലിക്കുളം സ്വദേശി അനന്ദുവിൻ്റെ മരണം വേദനാജനകമെന്ന് ആര്‍എസ്എസ്.
വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ദക്ഷിണ കേരള സഹ പ്രാന്ത കാര്യവാഹ് കെ.ബി ശ്രീകുമാർ വ്യക്തമാക്കി.
അനന്ദുവിൻ്റെ പിതാവ് സജീവ ആര്‍എസ്എസ് പ്രവർത്തകനായിരുന്നു. ആത്മഹത്യയും ഇൻസ്റ്റാഗ്രാം കുറിപ്പും ദുരൂഹമാണെന്നും ആര്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആർ. സനു പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് ഐടി പ്രൊഫഷണൽ അനന്തു സജിയെ തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്.
Adjust Story Font
16

