Quantcast

"കുളിച്ചു വന്നാമതിയോന്ന് ചോദിച്ചു, പൊലീസ് സമ്മതിച്ചു"; പി.സി ജോര്‍ജിനൊപ്പം തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ്

വസ്ത്രം മാറി സ്വന്തം വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ്

MediaOne Logo

ijas

  • Updated:

    2022-05-01 04:29:33.0

Published:

1 May 2022 3:10 AM GMT

കുളിച്ചു വന്നാമതിയോന്ന് ചോദിച്ചു, പൊലീസ് സമ്മതിച്ചു; പി.സി ജോര്‍ജിനൊപ്പം തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ്
X

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോർജിനെ കസ്റ്റഡിയിലെുക്കാന്‍ പൊലീസ് എത്തിയത് അതിരാവിലെയെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. കുളിച്ചു വന്നാല്‍ മതിയോന്ന് ചോദിച്ചപ്പോള്‍ പൊലീസ് അതിന് സമ്മതിച്ചതായും പിന്നീട് വസ്ത്രം മാറി സ്വന്തം വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഷോണ്‍ ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.

പി.സി ജോര്‍ജിന്‍റെ നിലപാടുകള്‍ അദ്ദേഹത്തിന്‍റെ മാത്രം നിലപാടുകളാണെന്നും അത് അദ്ദേഹം തിരുത്തില്ലെന്നും ഷോണ്‍ പറഞ്ഞു. പി.സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുകമോ കഴിയാതിരിക്കുകയോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. ഒരു സമൂഹത്തിന് മുഴുവന്‍ വേദനയുണ്ടാക്കിയ കാര്യം പി.സി ജോര്‍ജ് പറഞ്ഞതില്‍ താന്‍ തീര്‍ച്ചയായും ക്ഷമാപണം നടത്തിയിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഷോണ്‍ ജോര്‍ജിന്‍റെ വാക്കുകള്‍:

അതിരാവിലെ പൊലീസ് വീട്ടില്‍ വന്നു. കസ്റ്റഡിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു. കുളിച്ചു വന്നാമതിയോന്ന് ചോദിച്ചു. അദ്ദേഹം കയറി കുളിച്ചു, ഡ്രസ് മാറി. നമ്മുടെ വണ്ടിയില്‍ പോയി. പൊലീസ് കൂടെ വരുന്നുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലേക്ക് ആണ് പോകുന്നത്.

പി.സി ജോര്‍ജിന്‍റെ നിലപാടുകള്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍. അദ്ദേഹം അത് തിരുത്തില്ല.പി.സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയുകയോ കഴിയാതിരിക്കുകയോ, അത് കോടതിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ഞാന്‍ ഒരിക്കലും തള്ളിപറയില്ല. ഞാന്‍ തള്ളിപറഞ്ഞാല്‍ പി.സി ജോര്‍ജിനെന്താ? ഒരു കാര്യം പറഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും വേദനയുണ്ടായിരിക്കുമല്ലോ. ഒരു സമൂഹത്തിന് മുഴുവന്‍ വേദനയുണ്ടാക്കിയ കാര്യം പറഞ്ഞതിന് ഞാന്‍ തീര്‍ച്ചയായും ക്ഷമാപണം നടത്തിയിരുന്നു.

കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പി.സി ജോര്‍ജിനെ ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇന്നലെ തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ കേസെടുത്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

'യൂസഫലിയുടെ മാള്... ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്‍ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.'- പ്രസംഗത്തിൽ ജോർജ് പറഞ്ഞു.

'ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാൻ കേട്ടതു ശരിയാണെങ്കിൽ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വച്ചിരിക്കുകയാ... ചായയ്ക്കുള്ളിൽ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാൽ മതി. ഇംപൊട്ടന്റ് ആയിപ്പോകും. പിന്നെ പിള്ളേരുണ്ടാകില്ല.' - അദ്ദേഹം ആരോപിച്ചു.

വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോർജിന്‍റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞത്. പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയാൻ പി.സി ജോർജ് തയാറാകണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു.

Shone George says that he is coming to Thiruvananthapuram with PC George

TAGS :

Next Story