Quantcast

അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ വീണ്ടും പ്രതിസന്ധിയിൽ

പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രം വിചാരണ നടപടികൾ തുടങ്ങിയാൽ മതി എന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    11 Jun 2022 1:31 AM GMT

അട്ടപ്പാടി മധു വധക്കേസിന്‍റെ വിചാരണ വീണ്ടും പ്രതിസന്ധിയിൽ
X

പാലക്കാട് അട്ടപ്പാടിയിലെ മധു വധക്കേസിന്‍റെ വിചാരണ വീണ്ടും പ്രതിസന്ധിയിൽ. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപെട്ട് മധുവിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രം വിചാരണ നടപടികൾ തുടങ്ങിയാൽ മതി എന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

മധുവിനെ ആൾകൂട്ടം തല്ലിക്കൊന്നിട്ട് നാല് വർഷം കഴിഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ കൃത്യമായി കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ നീളാൻ പ്രധാന കാരണം. ഏറെ വിവാദങ്ങൾക്ക് ശേഷം നിയമിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി.രാജേന്ദ്രൻ കോടതിയിൽ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്നാണ് മധുവിന്‍റെ അമ്മ മണ്ണാർക്കാട് എസ്.സി.എസ്.ടി കോടതിയിൽ ആവശ്യപെട്ടത്. എന്നാൽ ഇതിനായി ഹൈക്കോടതിയെ സമീപിക്കനാണ് വിചാരണ കോടതി നിർദേശിച്ചത്. വിചാരണ നിർത്തി വെക്കണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയിൽ ഹരജി നൽകാനാണ് കുടുംബം ആലോചിക്കുന്നത്.


122 സാക്ഷികളിൽ രണ്ട് പേരുടെ സാക്ഷിവിസ്താരം മാത്രമാണ് ഇതുവരെ നടന്നത്. മധുവിന്‍റെ ബന്ധുവായ ചന്ദ്രനും, നാട്ടുകാരനായ ഉണ്ണികൃഷ്ണനും മൊഴിമാറ്റി നൽകി. പണവും ,സ്വാധീനവും ഉപയോഗിച്ച് സാക്ഷികളുടെ മൊഴിമാറ്റി കേസിലെ പ്രതികൾ രക്ഷപ്പെടുമോ എന്നാണ് കുടുംബത്തിന്‍ററെ ആശങ്ക. കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ച് പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയോഗിക്കനാണ് സാധ്യത. ഇത് വൈകിയാൽ വിചാരണയും നീണ്ടു പോകും

TAGS :

Next Story