Quantcast

മഞ്ഞുരുകുന്നു: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും

കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും

MediaOne Logo

Web Desk

  • Updated:

    2023-01-04 16:48:38.0

Published:

4 Jan 2023 4:43 PM GMT

മഞ്ഞുരുകുന്നു: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും
X

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മഞ്ഞുരുകുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. നിയമസഭ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കാന്‍ നാളെ വീണ്ടും മന്ത്രിസഭയോഗം ചേരുന്നുണ്ട്. സത്യപ്രതിഞ്ജയെന്ന ഭരണഘടനബാധ്യത ഗവര്‍ണര്‍ നിറവേറ്റിയത് കൊണ്ട് നയപ്രഖ്യാപനം എന്ന ഭരണഘടനബാധ്യത സര്‍ക്കാരും നിറവേറ്റണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ചാണ് അനുനയത്തിന്റെ പാത സര്‍ക്കാര്‍ തുറന്നിട്ടത്

മാസങ്ങളോളം നേര്‍ക്കുനേര്‍ പോരാട്ടം. മുഖ്യമന്ത്രിയും ഗവര്‍ണറും പത്രസമ്മേളനം വിളിച്ച് ആരോപണപ്രത്യാരോപണങ്ങള്‍,നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ രാജ്ഭവനില്‍ തടഞ്ഞ് വയ്ക്കല്‍..അങ്ങനെ നിരവധി തര്‍ക്കങ്ങള്‍..സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അടുത്ത കാലത്തൊത്തും അവസാനിക്കില്ലെന്ന് തോന്നിയ ഇടത്ത് നിന്നാണ് സര്‍ക്കാര്‍ അപ്രതീക്ഷിത നീക്കം നടത്തിയത്..കഴിഞ്ഞ മാസം അവസാനിച്ച നിയമസഭ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി ഈ മാസം നിയമസഭ ചേര്‍ന്ന് ബജറ്റ് അവതരിപ്പിക്കാനായിരിന്നു സര്‍ക്കാര്‍ ആലോചന..ഇതോടെ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടി...അതിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം മാറ്റം വരുത്തിയിരിക്കുന്നത്..

കഴിഞ്ഞ മാസം 13 ന് അവസാനിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി ഗവര്‍ണറെ അറിയിക്കാനാണ് തീരുമാനം..അതായത് ഈ മാസം അവസാനം ആരംഭിക്കാന്‍ ആലോചിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ആയിരിക്കും..നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ സര്‍ക്കാര്‍ നേരത്തെ ചുമതപ്പെടുത്തിയിരിന്നു..നിയമസഭ സമ്മേളനം എന്ന് മുതല്‍ തുടങ്ങണം,ബജറ്റ് എന്ന് അവതരിപ്പിക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നാളെ പ്രത്യേകമന്ത്രിസഭയോഗം ചേരുന്നുണ്ട്..

ഓണ്‍ലൈനായിട്ടാണ് യോഗം..ഈ മാസം 23,നോ 24 നോ സമ്മേളനം ആരംഭിച്ച് ഫെബ്രുവരി ആദ്യവാരം ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന..അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭസമ്മേളനം തുടങ്ങാം എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത് മുന്നണി തലത്തിലെ കൂടിയാലോചനകള്‍ക്ക് ശേഷം..സജിയുടെ സത്യപ്രതിഞ്ജ ചടങ്ങിന് അനുമതി നല്‍കിയത് തന്‍റെ ഭരണ ഘടന ബാധ്യത നിറവേറ്റാനാണെന്ന് ഗവര്‍ണര്‍ ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞിരിന്നു. ഗവര്‍ണര്‍ ചുമതല നിറവേറ്റിയപ്പോള്‍ നയപ്രഖ്യാപനമെന്ന ഭരണഘടന ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുന്നണി നേതൃത്വം അംഗീകരിക്കുകയായിരിന്നു.

അനുനയത്തിന്‍രെ പാതയിലേക്ക് സര്‍ക്കാരും എത്തിച്ചേര്‍ന്നു എന്നതിന്‍റെ സൂചനയാണ് ഇന്നത്തെ മന്ത്രിസഭ യോഗ തീരുമാനം..നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കുമ്പോൾ ഗവര്‍ണര്‍ എത്തുമോ എന്നാണ് ഇനിയറിയേണ്ടത്. ഭരണഘടനബാധ്യത നിറവേറ്റി സത്യപ്രതിഞ്ജയ്ക്ക് അനുമതി നല്‍കിയത് പോലെ നയപ്രഖ്യാപനം പ്രസംഗവും ഗവര്‍ണര്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍

TAGS :

Next Story