'ഒരാളെ രണ്ട് കാലൊക്കെ മുറിഞ്ഞിട്ടാണ് പുറത്തെടുത്തത്. കെട്ടിടം വീഴുന്നത് കണ്ട് പലരും ഓടി'
കെട്ടിടം പൊളിക്കാൻ ഉത്തരവുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു

കോഴിക്കോട്: കെട്ടിടം വളരെ കാലപ്പഴക്കം ചെന്നതാണെന്നും ഒരാളെ രണ്ട് കാലൊക്കെ മുറിഞ്ഞിട്ടാണ് പുറത്തെടുത്തതെന്നും പ്രദേശവാസികൾ പറയുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം. എന്നാൽ എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് വ്യക്തമല്ല. മൂന്ന് പേരാണ് കെട്ടിടം തകര്‍ന്നു വീണ് മരിച്ചത്.
കെട്ടിടം പൊളിക്കാൻ ഉത്തരവുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. സാധാരണയായി തൊഴിലാളികൾ എല്ലാവരും അവിടെയുണ്ടാകാറുണ്ടായിരുന്നുവെന്നും പറഞ്ഞു.
കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്.. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.
പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്.
Adjust Story Font
16

