Quantcast

ആലുവയില്‍ ഗർഭിണിയെയും പിതാവിനെയും മർദിച്ച കേസ്: ഭര്‍ത്താവുള്‍പ്പടെ രണ്ട് പേരെ റിമാന്‍റ് ചെയ്തു

കേസില്‍ ഭര്‍ത്താവുള്‍പ്പടെ ഏഴു പേരെ പ്രതി ചേർത്താണ് പോലിസ് കേസെടുത്തത്

MediaOne Logo

ijas

  • Updated:

    2021-07-04 03:35:57.0

Published:

4 July 2021 3:17 AM GMT

ആലുവയില്‍ ഗർഭിണിയെയും പിതാവിനെയും മർദിച്ച കേസ്: ഭര്‍ത്താവുള്‍പ്പടെ രണ്ട് പേരെ റിമാന്‍റ് ചെയ്തു
X

ആലുവ ആലങ്ങാട് ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദ്ദിച്ച കേസിൽ അറസ്റ്റിലായ രണ്ട് പേരെ റിമാന്‍റ് ചെയ്തു. യുവതിയുടെ ഭർത്താവ് നോർത്ത് പറവൂർ മന്നം തോട്ടത്തിൽ പറമ്പിൽ ജവഹർ ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പിൽ സഫൽ എന്നിവരാണ് റിമാന്‍റിലായത്. കേസില്‍ ഭര്‍ത്താവുള്‍പ്പടെ ഏഴു പേരെ പ്രതി ചേർത്താണ് പോലിസ് കേസെടുത്തത്. സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദ്ദനമുണ്ടായതെന്നാണ് ആലങ്ങാട് പോലിസിൽ നൽകിയ പരാതിയിൽ പറയുന്നത്. മാതാവ് സുബൈദ സഹോദരിമാരായ ഷബീന, ഷറീന എന്നിവർക്കെതിരെയാണ് കേസ്. യുവതിയുടെ പിതാവിനെ മർദ്ദിച്ചതിന് ജവഹറിന്‍റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മുഖ്യ പ്രതിയായ ജൗഹറിനെയും സുഹുത്ത് സഹലിനേയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ രാത്രി വൈകി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

TAGS :

Next Story