ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍.എം വിജയന്റെ മരുമകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
കോണ്‍ഗ്രസ് വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇന്നലെ പത്മജ പറഞ്ഞിരുന്നു

വയനാട്: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ കോണ്‍ഗ്രസിന് എതിരെ ഗുരുതര ആരോപണമുണ്ട്. 'കൊലയാളി കോണ്‍ഗ്രസ്സേ... നിനക്കിതാ ഒരു ഇര കൂടി' എന്നാണ് ആത്മഹത്യ കുറിപ്പില്‍ പത്മജ കുറിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപെട്ടന്നും പത്മജ ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യത വീട്ടാമെന്ന് കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നായിരുന്നു പരാതി. രണ്ടരക്കോടി രൂപയുടെ ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നുമായിരുന്നു പത്മജ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
അതേസമയം, പാർട്ടിക്ക് അവരുടെ ആവശ്യങ്ങൾ മുഴുവൻ നിർവഹിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കുടുംബവുമായി ഉണ്ടാക്കിയ കരാർ ആരംഭത്തിൽ തന്നെ തെറ്റാണെന്നും അങ്ങനെയൊരു കരാർ തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
'പാർട്ടി അവരെ സഹായിക്കുന്നുണ്ട്, സഹായിച്ചിട്ടുണ്ട്. അത് കരാറിന്റെയും കേസിന്റെയും അടിസ്ഥാനത്തിൽ അല്ല. ഒരു കോൺഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാലമനസ്കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിച്ചത്.
എം എൻ വിജയൻറെ കുടുംബത്തെ പരമാവധി സഹായിക്കുക എന്നുള്ളതാണ് കോൺഗ്രസിന്റെ ആഗ്രഹം. അവർ ആഗ്രഹിക്കും വിധമുള്ള സഹായം നൽകാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ല. കോൺഗ്രസ് ഇപ്പോൾ പൈസ ഉണ്ടാക്കുന്നത് പഞ്ചായത്ത് ഇലക്ഷന് വേണ്ടിയാണ്, ' സണ്ണി ജോസഫ് പറഞ്ഞു.
Adjust Story Font
16

