ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം; ലക്ഷ്യം വോട്ടെന്ന് കത്തോലിക്ക സഭ മുഖപത്രം, ആത്മാർത്ഥതയിൽ സംശയമെന്ന് സിറോമലബാർ സഭ
ജെ.ബി കോശി കമ്മീഷൻ റിപ്പോട്ട് പുറത്തുവിടാനുള്ള തീരുമാനത്തെ ലത്തീൻ സഭ സ്വാഗതം ചെയ്തു

കൊച്ചി: ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം വോട്ട് ലക്ഷ്യമിട്ടെന്ന് കത്തോലിക്കാസഭ മുഖപത്രം. നോട്ടം വോട്ടില്‍ എന്ന തലക്കെട്ടിലാണ് ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും ദീപിക പറയുന്നു. റിപ്പോർട്ട് പുറത്തുവിടുമെന്ന് പറഞ്ഞ സർക്കാറിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നാണ് സിറോ മലബാർ സഭയുടെ നിലപാട്.
ജെ.ബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക സഭ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് മൂന്ന് വർഷം കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേ റിപ്പോർട്ട് പുറത്തുവിടാനുള്ള നീക്കം വോട്ട് ലക്ഷ്യമിട്ടതാണെന്ന വിമർശനമാണ് ദീപിക ഉയർത്തുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥ പഠിക്കാനാണ് ജെ.ബി കോശി കമ്മീഷനെ നിയോഗിച്ചത്.
അതേസമയം, ജെ.ബി കോശി കമ്മീഷൻ റിപ്പോട്ട് പുറത്തുവിടാനുള്ള തീരുമാനത്തെ ലത്തീൻ സഭ സ്വാഗതം ചെയ്തു. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള സർക്കാറിന്റെ ആത്മാർത്ഥയിൽ സംശയമെന്ന നിലപാടാണ് സിറോ മലബാർ സഭക്ക്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് സർക്കാർ തീരുമാനം. ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാൻ കഴിയുമോ എന്ന ആശങ്കയും സിറോ മലബാർ സഭ ഉയർത്തുന്നുണ്ട്.
Adjust Story Font
16

