ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡിജെ കലാകാരന്‍റെ ലാപ്ടോപ്പ് പൊലീസ് തകര്‍ത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ ഡിജെ കലാകാരന്‍റെ ലാപ്ടോപ്പ് തകര്‍ത്തതില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചു.
പൊലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ചു നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
സ്റ്റേജിലേക്ക് കയറി പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിർത്തിയിട്ടും അതിക്രമം ഉണ്ടായെന്ന് ഡിജെ അഭിരാം സുന്ദർ ആരോപിച്ചു. തകര്‍ത്തത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പാണ് തകര്‍ത്തെന്നും അഭിരാം പറയുന്നു.അത്രയും കഷ്ടപ്പെട്ടാണ് ലാപ്ടോപ്പ് വാങ്ങിയത്.അതില്‍ ഒരുപാട് ഫയലുകളുമുണ്ടായിരുന്നു.അതായിരുന്നു പൊലീസുകാരന്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്തത്.എന്നെപ്പോലെ ഒരുകലാകാരനെ സംബന്ധിച്ച് വല്ലാത്ത വിഷമം ഉണ്ടാക്കിയ സംഭവമാണിതെന്നും അഭിരാം പറഞ്ഞു.
എന്നാൽ ആരോപണങ്ങള്‍ പൊലീസ് തള്ളി.സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.അർധരാത്രിക്ക് ശേഷവും പരിപാടി നീണ്ടു പോയതോടെയാണ് പൊലീസ് ഇടപെട്ടത്. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും പൊലീസ് പറയുന്നു
Adjust Story Font
16

