Quantcast

ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത് യുഡിഎഫ് കാലത്തെ ബോർഡ്

പ്രയാർ ഗോപാലകൃഷ്ണൻന്റെ കാലത്തെ ഭരണസമിതിയാണ് തീരുമാനം നടപ്പാക്കിയത്

MediaOne Logo

Web Desk

  • Updated:

    2026-01-22 02:20:51.0

Published:

22 Jan 2026 7:42 AM IST

ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത് യുഡിഎഫ് കാലത്തെ ബോർഡ്
X

പത്തനംതിട്ട: ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത് എം.പി ഗോവിന്ദൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡ്. പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിയാണ് തീരുമാനം നടപ്പാക്കിയത്. ദേവപ്രശ്ന വിധിപ്രകാരമാണ് കൊടിമരം മാറ്റിയത്. പെയിൻറ് അടിച്ചതും ജീർണതയും കൊടിമരം മാറ്റാൻ കാരണമായി. 2014ലാണ് പുതിയ കൊടിമരം സ്ഥാപിക്കാൻ തീരുമാനമെടുത്തത്. പുതിയ കൊടിമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണന്റെ സമിതിയാണ് സംശയത്തിന്റെ നിഴലിൽ നിന്നിരുന്നത്. എന്നാൽ രേഖകൾ രേഖകൾ പ്രകാരം യുഡിഎഫ് കാലത്തെ എം.വി ഗോവിന്ദൻ നായരുടെ ഭരണസമിതിയും സംശയത്തിന്റെ നിഴലിലാവുകയാണ്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷ‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്‍റെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും ‍ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.

ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിൽ ഉള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം തേടിയാണ് മുരാരി ബാബു കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കാൻ ആണ് സാധ്യത.

TAGS :

Next Story