'കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാനായില്ല'; ഗോവിന്ദച്ചാമിയുടെ സഹതടവുകാരനും ജയിൽ ചാടാൻ പദ്ധതിയിട്ടു
ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റിയേക്കും

കണ്ണൂര്‍: കണ്ണൂര്‍ സെട്രല്‍ ജയിലില്‍ നിന്ന് ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ സഹതടവുകാരന്‍റെ മൊഴി പുറത്ത്. ഗോവിന്ദച്ചാമി തടവ് ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും ഉറങ്ങിപ്പോയെന്നുമായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്.കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സത്യം സമ്മതിച്ചത്. ജയിൽ ചാട്ടത്തിനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും താനും ജയില്‍ ചാടാന്‍ പദ്ധിയിട്ടിരുന്നെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിഞ്ഞില്ലെന്നും തടവുകാരന്റെ മൊഴി. തമിഴ്നാട് സ്വദേശിയാണ് സഹതടവുകാരൻ.
അതേസമയം, ജയില്‍ ചാടിയതിന് പിന്നാലെ പിടിയിലായ ഗോവിന്ദച്ചാമിയെ ജയില്‍മാറ്റും.വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് ആലോചന. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതിന് പിന്നാലെയാണ് നടപടി.
കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോഴിതാ ആ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു.
ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി ഏഴരമീറ്റർ ഉയരമുള്ള മതിൽചാടുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രിൽ ആദ്യം കട്ടുചെയ്തു.ഇതിനായി ഗ്രിൽ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്.പുലർച്ച 3.30ഓടെ ജയിലിനുള്ളിൽ നിരീക്ഷണം നടത്തി. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും ചെയ്തു.ഇത് ഉപയോഗിച്ചാണ് ഏഴരമീറ്റർ ഉയരമുള്ള മതിൽ ചാടിയത്. അലക്ക് കല്ലിൽ കയറി പുറത്തേക്ക് ചാടിയത്.പുറത്തിറങ്ങിയാൽ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തു.ഇതിനായി ജയിൽ ഡ്രസ് മാറുകയും ചെയ്തിരുന്നു.
Adjust Story Font
16

