Quantcast

ആരോഗ്യവകുപ്പ് ഡയരക്ടറുടെ നിലപാടുകളിൽ പ്രതിഷേധം; ധർണയുമായി കെജിഎംഒഎ

അന്യായമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് നിലപാടിനെതിരായ പ്രതിഷേധം യോഗത്തിൽ ഉയർന്നു

MediaOne Logo

Web Desk

  • Published:

    18 March 2025 3:47 PM IST

ആരോഗ്യവകുപ്പ് ഡയരക്ടറുടെ നിലപാടുകളിൽ പ്രതിഷേധം; ധർണയുമായി കെജിഎംഒഎ
X

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളെത്തന്നെ താളം തെറ്റിക്കുന്ന തരത്തിൽ ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിലപാടുകളിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ധർണ സംഘടിപ്പിച്ചു.

അന്യായമായതും തിടുക്കത്തിലുള്ളതുമായ അച്ചടക്കനടപടികളിലൂടെ ജീവനക്കാരെ മുഴുവൻ അസംതൃപ്തരാക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ ഉയർന്നു. ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്തികകൾ നികത്തുന്നതുൾപ്പടെ ഡോക്ടർമാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിലെ അലംഭാവവും പ്രതിഷേധത്തിന് കാരണമായി.

ജീവനക്കാരോട് ധിക്കാരമായി പെരുമാറുന്ന എറണാകുളം ഡിപിഎംൻ്റെ സർവ്വീസ് ചട്ട ലംഘനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡിഎച്ച്എസ്ൻ്റെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും എറണാകുളം ഡിപിഎംനെ നീക്കണമെന്നും ധര്‍ണയില്‍ ആവശ്യപ്പെട്ടു.

യോഗം കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി.കെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി ജോസഫ്, സംസ്ഥാന ട്രഷറർ ഡോ. ശ്രീകാന്ത് ഡി, എഡിറ്റർ ഡോ. ബിജോയ് സി.പി, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ടി.എൻ, മുൻ സംസ്ഥാന പ്രസിഡണ്ടും സർവീസ് ഡോക്ടർമാരുടെ അഖിലേന്ത്യ ഫെഡറേഷൻ വൈസ് പ്രസിഡണ്ടുമായ ഡോ. വിജയകൃഷ്ണൻ ജി.എസ്, കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ റോസ്നാര ബീഗം

കെജിഐഎംഒഎ സംസ്ഥാന സെക്രട്ടറി ഡോക്ടർ രാധാകൃഷ്ണൻ, ഐഎംഎ തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഡോ. ശ്രീജിത്ത് ആർ, കെജിഎംഒഎ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ, ഡോ സാബു സുഗതൻ, ഡോ.വിൻസന്റ് എ ബി, ഡോ. രാജേഷ് ഒ.ടി, ജോയിന്റ് സെക്രട്ടറിമാരായ ഡോ. രമേശ് ഡി ജി, ഡോ ടോണി തോമസ്, ജില്ലാ പ്രസിഡണ്ടുമാരെ പ്രതിനിധീകരിച്ച് ഡോ ലിസി,കെജിഎംഒഎ മീഡിയ സെൽ കൺവീനർ ഡോ. പത്മപ്രസാദ്, സംസ്ഥാന സമിതി അംഗം ഡോ ദീപ കെ.എച്ച്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുനിത എൻ എന്നിവർ സംസാരിച്ചു.

സംഘടന ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരമാർഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി

TAGS :

Next Story