Quantcast

'കിഫ്ബിയെ തകർക്കാൻ ശ്രമം' ; ഇ.ഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ

ഇ.ഡി നടപടി രാഷട്രീയ പ്രേരിതമെന്ന് കിഫ്ബി സിഇഒ

MediaOne Logo

Web Desk

  • Updated:

    2022-08-12 16:52:00.0

Published:

12 Aug 2022 3:32 PM GMT

കിഫ്ബിയെ തകർക്കാൻ ശ്രമം ; ഇ.ഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയിൽ
X

കിഫ്ബി ഉദ്യോഗസ്ഥർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനെതിരെ സിഇഒ ഉൾപ്പടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇ.ഡി സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് സിഇഒ. കെ.എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരടക്കം നൽകിയ ഹരജിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ളവർക്ക് പിന്നാലെയാണ് ഇ.ഡി. നിലവിലെ സമൻസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വികസന ആവശ്യങ്ങൾക്കായി റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണ്. ഇ.ഡിക്കല്ല. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ 2021 മാർച്ച് മുതൽ ഇ.ഡി സമൻസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. ഹരജി ജസ്റ്റിസ്.വി ജി അരുൺ 16 ന് പരിഗണിക്കും.സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹരജി കോടതിയുടെ പരിഗണനയിലാണ്.

TAGS :

Next Story