Quantcast

രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്; കൊല്ലം ഡി.എം.ഒ ഓഫീസിന് വീഴ്ച്ചയെന്ന് കണ്ടെത്തല്‍

കൊല്ലം സഹകരണ ആശുപത്രി വിവരമറിയിച്ചിട്ടില്ലെന്നാണ് ഡിഎംഒയുടെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2022-07-15 09:40:39.0

Published:

15 July 2022 9:38 AM GMT

രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്; കൊല്ലം ഡി.എം.ഒ  ഓഫീസിന് വീഴ്ച്ചയെന്ന് കണ്ടെത്തല്‍
X

കൊല്ലം: കൊല്ലത്ത് കുരങ്ങ് വസൂരി സ്ഥരീകരിച്ച രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

എന്നാൽ കൊല്ലം സഹകരണ ആശുപത്രി വിവരമറിയിച്ചിട്ടില്ലെന്നാണ് ഡിഎംഒയുടെ വിശദീകരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗി എത്തിയത് സ്വന്തം നിലയ്ക്കാണ്. രോഗലക്ഷണം ഉണ്ടെന്ന് അറിയിച്ചിട്ടും ആദ്യം പോയ സഹകരണ ആശുപത്രിയിൽ നിന്ന് ആബുലൻസ് നൽകിയില്ലെന്നും ഡിഎംഒ പറഞ്ഞു.

അതേസമയം കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് ജില്ലാകലക്ടർ അഫ്സാന പർവീൺ പറഞ്ഞു. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്സിയുടെയും ഡ്രൈവർമാരെ കണ്ടെത്താനായിട്ടില്ല. ജില്ലയിൽ കർശന പരിശോധന നടത്തുമെന്നും ഹജജ് കഴിഞ്ഞ് എത്തുന്നവരെ നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത് കുരങ്ങു വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും. രാജ്യത്ത് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘം എത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുകയും ജാഗ്രത നിർദേശങ്ങൾ നൽകുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ആരോഗ്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രന്‍, എന്‍ സി ഡി സി ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ. അരവിന്ദ് കുമാര്‍, ഡോ. അഖിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. രോഗത്തെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു എന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ സാമ്പിൾ പരിശോധനക്കയക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ കർശന പരിശോധന വേണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കളുൾപ്പെടെ അഞ്ച് പേരും വിമാനത്തിൽ ഒപ്പം യാത്രചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്.

TAGS :

Next Story