'ഞാൻ വേദിയിലുള്ള സമയത്തല്ല വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമർശം'; വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ
അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്തുന്ന നേതാവാണ് വെള്ളാപ്പളളിയെന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്

തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴത്തിയതിൽ വിശദീകരണവുമായി മന്ത്രി വി.എൻ വാസവൻ. താൻ പങ്കെടുത്ത സമയത്തല്ല വേദിയിൽ വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശമുണ്ടായത്.സിപിഎം നേതൃത്വം വ്യക്തമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.മതനിരപേക്ഷ നിലപാടാണ് സമൂഹത്തിന് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ഉത്തരവാദിത്ത ബോധത്തിൽ ഊന്നിയ പ്രവർത്തനം കാഴ്ചവെക്കുകയും അഭിപ്രായങ്ങൾ നിർഭയമായി രേഖപ്പെടുത്തുകയും ചെയ്യുന്ന നേതാവാണ് വെള്ളാപ്പളളിയെന്നായിരുന്നു കഴിഞ്ഞദിവസം വി.എൻ വാസവൻ പറഞ്ഞത്. കൊച്ചിയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് വാസവൻ വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്നും കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16

