Quantcast

'അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണം': കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം

പ്രതി ആശിഷ് ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

MediaOne Logo

Web Desk

  • Updated:

    2021-09-01 08:27:40.0

Published:

1 Sept 2021 1:50 PM IST

അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണം: കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം
X

കൊല്ലം പരവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന ഷംലയേയും മകനെയുമാണ് ഒരു സംഘം ആളുകള്‍ മർദിച്ചത്. ഇവരെ ആക്രമിച്ച പ്രതി ആശിഷ് ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് എഴുകൊണ്‍ സ്വദേശി ഷംല, മകൻ സാലു എന്നിവർക്ക് നേരെ സദാചാര പൊലീസ് ആക്രമണം ഉണ്ടായത്. രക്തം കട്ടപിടിക്കുന്ന രോഗത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങുകയായിരുന്നു ഇരുവരും. കൊല്ലം തിരുവനന്തപുരം തീരദേശ പാതയിൽ പരവൂർ തെക്കും ഭാഗത്ത് കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ആക്രമണം.

പരവൂർ സ്വദേശി അശിഷ് ഈ പണി ഇവിടെ പറ്റില്ല എന്ന് പറഞ്ഞു സാലുവിനെ കമ്പി വടി കൊണ്ട് മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഷംലയ്ക്കും മർദനമേറ്റു. അമ്മയാണ് എന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ചു മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഷംലയും സാലുവും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

മർദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു. സംഭവത്തിൽ കേസെടുത്ത പരവൂർ പൊലീസ് ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

TAGS :

Next Story