Quantcast

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പേരിൽ നേതാക്കളെ വേട്ടയാടരുതെന്ന് മുനവറലി തങ്ങള്‍

ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അതുകൊണ്ടു തന്നെ ആരും നിരാശപ്പെടരുതെന്നും അദ്ദേഹം

MediaOne Logo

Web Desk

  • Published:

    4 May 2021 1:48 AM GMT

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പേരിൽ നേതാക്കളെ വേട്ടയാടരുതെന്ന് മുനവറലി തങ്ങള്‍
X

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പേരിൽ നേതാക്കളെ വേട്ടയാടരുത് എന്ന് യൂത്ത്‍ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി തങ്ങള്‍. ഇടത് തരംഗത്തില്‍ മുസ്‍ലിം ലീഗ് ഉലഞ്ഞുവെങ്കിലും തെറ്റുകള്‍ തിരുത്തിയും മാറ്റം വരുത്തിയും പാര്‍ട്ടി മുന്നേറും. ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ലീഗിന്റെ ചരിത്രമെന്നും മുനവ്വറലി ഫേസ്‍ബുക്കിൽ കുറിച്ചു. ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അതുകൊണ്ടു തന്നെ ആരും നിരാശപ്പെടരുതെന്നും അദ്ദേഹം പറയുന്നുണ്ട്.

മുനവറലി തങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:


തെരഞ്ഞെടുപ്പിലെ തോൽവിയും ജയവും ആദ്യത്തെ സംഭവമല്ല. ജനവിധിയിൽ പാഠങ്ങളുണ്ട്. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഫിനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുന്നതാണ് മുസ്ലിംലീഗിന്റെ ചരിത്രം. വലിയ പരാജയത്തിൽനിന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്ക് പാർട്ടി ഉയർന്നുവന്ന കാലമുണ്ടായിട്ടുണ്ട്. തെറ്റുകൾ തിരുത്തിയും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തിയും പാർട്ടി മുന്നേറുക തന്നെ ചെയ്യും.

പാർട്ടി സംവിധാനങ്ങളും പ്രവർത്തകരും മികച്ച രീതിയിൽ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചത്. ഇടതു തരംഗത്തിലും അടിയൊഴുക്കുകളിലും ഉലഞ്ഞുപോയി എന്നത് അംഗീകരിക്കുമ്പോൾ തന്നെ പാർട്ടിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചവരുടെ അധ്വാനത്തെ വിലമതിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയിൽ വെച്ച് അവരെ വേട്ടയാടുന്നതും ശരിയായ രീതിയല്ല. പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം നേതാക്കൾ നിർവ്വഹിക്കുക തന്നെ ചെയ്യും.

ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അതുകൊണ്ടു തന്നെ ആരും നിരാശപ്പെടരുത്. സാമൂഹിക ശാക്തീകരണവും സേവന പ്രവർത്തനങ്ങളും പൂർവ്വാധികം ശക്തമായി മുസ്ലിംലീഗ് തുടരും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തിനു പിന്നിൽ അടിയുറച്ച് നമുക്ക് ഒന്നിച്ചു നീങ്ങാം. നാഥൻ അനുഗ്രഹിക്കട്ടെ.

തെരഞ്ഞെടുപ്പിലെ തോൽവിയും ജയവും ആദ്യത്തെ സംഭവമല്ല. ജനവിധിയിൽ പാഠങ്ങളുണ്ട്. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഫിനിക്‌സ്...

Posted by Sayyid Munavvar Ali Shihab Thangal on Monday, May 3, ൨൦൨൧


TAGS :

Next Story