Quantcast

'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്, കള്ള സുവർ'; അധിക്ഷേപവുമായി എംവി ജയരാജൻ

" അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് "

MediaOne Logo

Web Desk

  • Published:

    21 Jan 2022 7:14 AM GMT

മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്, കള്ള സുവർ; അധിക്ഷേപവുമായി എംവി ജയരാജൻ
X

കണ്ണൂർ: കെ-റെയിൽ വിശദീകരണ സമ്മേളന വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജൻ പറഞ്ഞു. കള്ള സുവർ എന്നു വിളിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റിയെ അധിക്ഷേപിക്കുകയും ചെയ്തു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞിട്ടുള്ളൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോൾ പാന്റില്... കള്ള സുവറ്. സാധാരണ മുണ്ടും ഷർട്ടുമാണ്. ഖദർ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്സ് ആപ്പിൽ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോൾ റിജിൽ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോൾ പാന്റിൽ' - ജയരാജൻ പറഞ്ഞു.

നേരത്തെ, വേദിയിൽ സമരമല്ല ഗുണ്ടായിസമാണ് നടന്നതെന്ന് ജയരാജൻ പ്രതികരിച്ചിരുന്നു. മന്ത്രി എംവി ഗോവിന്ദൻ അടക്കമുള്ളവരായിരുന്നു വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

'അവിടെ നടത്തിയത് സമരമല്ല ഗുണ്ടായിസമാണ്. വന്നത് ഗുണ്ടകളാണ്. പരിപാടിക്ക് മുമ്പിൽ പ്രതിഷേധം നടത്തുന്നത് മനസ്സിലാക്കാം. കല്ല് പിഴുതു മാറ്റുമെന്ന് പ്രഖ്യാപിച്ച നേതാവിന്റെ ഗുണ്ടാ സംഘം ഹാളിന്റെ അകത്ത് കയറി വേദിയിലേക്ക് ഇരച്ചുകയറാനാണ് വന്നത്. ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കണ്ണൂരിൽ നടന്ന സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലാണ് സംഭവം ഉണ്ടായത്. ദിനേശ് ഓഡിറ്റോറിയത്തിലെ ഹാളിലേക്ക് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചെത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കൾ പൊലീസിനൊപ്പം ചേർന്ന് മർദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.

TAGS :

Next Story